മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി ഡോക്ടർ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശ ി രാജേന്ദ്രൻ നായർ (76) ആണ് റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ ആറാമത്തെ കോവിഡ് മരണമാണിത്.
40 വർഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റൂവി നഗരസമധ്യത്തിലെ ഹാനി ക്ലിനിക്ക് ഉടമയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് അൽ നഹ്ദ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
കുറഞ്ഞ ചെലവിൽ ചികിത്സ ലഭിച്ചിരുന്ന സ്ഥലമാണ് ഇദ്ദേഹത്തിന്റെ ക്ലിനിക്ക്. അതിനാൽ ജനകീയ ഡോക്ടർ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറഞ്ഞ വരുമാനക്കാരും ഇൻഷൂറൻസ് ഇല്ലാത്തവരുമായ നിരവധി മലയാളികളടക്കം ഇദ്ദേഹത്തിന്റെ ക്ലിനിക്കിലായിരുന്നു ചികിത്സക്കെത്തിയിരുന്നത്. ഇദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചതായി പത്ത് ദിവസം മുമ്പ് വ്യാജ പ്രചരണം നടന്നിരുന്നു. വൽസലാ നായരാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.