??????????? ?????????? ?????????????? ???????? ???????????? ???

ഗൃഹാതുരത്വമുണർത്തി  സലാലയിലെ കൃഷിത്തോട്ടങ്ങൾ

മസ്കത്ത്: സലാലയിലെത്തുന്ന മലയാളി സഞ്ചാരികൾക്ക് നാടിെൻറ ഒാർമയുണർത്തുന്നതാണ് ഇവിടെയുള്ള കൃഷിത്തോട്ടങ്ങൾ. തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും വിളഞ്ഞുനിൽക്കുന്ന പപ്പായമരങ്ങളും  നാട്ടിടവഴികളെ അനുസ്മരിപ്പിക്കുന്ന തോട്ടങ്ങളിലെ വഴികളുമൊക്കെ ഗൾഫിലെ കേരളമായ സലാലയിൽ എത്തുന്ന സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്. ദോഫാർ ഗവർണറേറ്റിലെ പ്രധാന കാർഷികമേഖലയാണ് സലാലയിലെ കൃഷിഭൂമികൾ. രാജ്യത്തിെൻറ കാർഷിക മേഖലയുടെ ഉൽപാദനത്തിൽ ഇവിടെനിന്നുള്ള വിളവുകൾക്ക് വലിയ പങ്കുണ്ട്. നിരവധി കാർഷിക വിളകളാണ് സലാലയിൽ ഉൽപാദിപ്പിക്കുന്നത്. തേങ്ങയാണ് ഇതിൽ പ്രധാനം. പപ്പായ, വാഴപ്പഴം എന്നിവയും സുലഭമായി ഇവിടെ കൃഷിചെയ്യുന്നു. മിതമായ താപനിലയും അന്തരീക്ഷത്തിലെ ഇൗർപ്പവും മൂലം വൈവിധ്യമാർന്ന നിരവധി പഴങ്ങളും പച്ചക്കറികളുമടക്കം വിളകളും ഇവിടെ തഴച്ചുവളരുന്നുമുണ്ട്. നാരങ്ങ, കരിമ്പ്, ഗുവാവ, മാതളം, റാസ്ബെറി, അവോക്കാഡോ തുടങ്ങിയവയാണ് ഇവിടെ വിളയുന്ന പഴങ്ങൾ. പച്ചക്കറികളിൽ തക്കാളിയാണ് കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നത്. ചോളം, കുരുമുളക്, വെള്ളരി, വഴുതന, വാട്ടർക്രെസ്, പച്ചടിചീര, സ്വീറ്റ് പൊട്ടറ്റോ, പയർ തുടങ്ങിയവയും സലാലയിലെ കർഷരുടെ തോട്ടങ്ങളിൽ വളരുന്നു. ഇവയിൽ പലതും വർഷം മുഴുവൻ വിളവുലഭിക്കുന്നതാണ്. മിതമായ കാലാവസ്ഥയാണ് സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിൽ വർഷം മുഴുവൻ അനുഭവപ്പെടാറ്. ഗൾഫ് മുഴുവൻ വേനൽചൂടിൽ എരിയുേമ്പാൾ എത്തുന്ന ഖരീഫ് മഴ ദോഫാറിലെ കാലാവസ്ഥയിൽ സ്വാധീനം ചൊലുത്തുന്നുണ്ട്. ഇൗ വർഷത്തെ ഖരീഫ് സീസന് അടുത്തമാസം 21ഒാടെ അവസാനമാകും. 
കുടിവെള്ള ആവശ്യത്തിനും മറ്റുമായി രണ്ടു പ്രധാന അണക്കെട്ടുകളാണ് സലാലയിലുള്ളത്. വാദി സഹൽനൂത്തും വാദി ജർസിസുമാണിത്. ഭൂഗർഭ ജലത്തിന് പുറമെ അരുവികളിലെ ജലവും ഇവിടത്തെ തോട്ടങ്ങളിൽ ജലസേചനത്തിനായി ഉപയോഗിക്കുന്നുണ്ട്. പർവതങ്ങളിൽനിന്നുള്ളതും മഴയെ തുടർന്ന് രൂപപ്പെടുന്നതുമായ അരുവികളിൽ പലതിലെയും വെള്ളം കടലിലേക്കാണ് എത്തുന്നത്. 

അരുവികൾ പലയിടങ്ങളിലായാണ് ഉള്ളത് എന്നതിനാൽ ഭൂഗർഭ ജലമാണ് കൂടുതലായും ജലസേചനത്തിന് ഉപയോഗിക്കുന്നത്. പരമ്പരാഗത ജലസേചന മാർഗങ്ങൾെക്കാപ്പം ഡ്രിപ്പിങ് തുടങ്ങിയ ആധുനിക രീതികളും ഇവിടത്തെ കർഷകർ ഉപയോഗിച്ചുവരുന്നുണ്ട്. ദോഫാറിനെ ഒമാനിലെ മറ്റു പ്രദേശങ്ങളുമായും ഗൾഫിലെ മറ്റു പ്രദേശങ്ങളുമായും വേർതിരിച്ച് നിർത്തുന്നത് തെങ്ങിൻതോപ്പുകളാണ്. അതിനാൽ, തേങ്ങ തന്നെയാണ് ഇവിടത്തെ പ്രധാന വിളയും കർഷകരുടെ പ്രധാന വരുമാന മാർഗവും. വാഴപ്പഴമാണ് രണ്ടാമത്തെ പ്രധാന വിള. പപ്പായയാണ് വാണിജ്യ പ്രാധാന്യമുള്ള മൂന്നാമത്തെ വിള. ഇത് മൂന്നും സലാലയിൽ മാത്രമാണ് വിളയുകയെന്നതും പ്രത്യേകതയാണ്. ഖരീഫ് കാലത്ത് കരിക്കും വാഴപ്പഴങ്ങളും പപ്പായയുമെല്ലാം വിൽപന നടത്തുന്ന ചെറുകടകൾ സലാലയിൽ ധാരാളമായി ഉയരാറുണ്ട്. ഒമാെൻറ മറ്റുഭാഗങ്ങളിൽനിന്നും ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുമെത്തുന്ന സഞ്ചാരികൾ ഇവ ധാരാളമായി വാങ്ങാറുമുണ്ട്. 

Tags:    
News Summary - agricuture farm oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.