മസ്കത്ത്: രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചു. ഇബ്രക്ക് സമീപം ഹൈമയിലും അല്‍കാമിലിന് സമീപവുമാണ് അപകടങ്ങളുണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരില്‍ ഏഴുപേര്‍ സ്വദേശികളാണ്. ഒരാള്‍ ബംഗ്ളാദേശ് സ്വദേശിയുമാണ്. ഹൈമയില്‍ മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ടാക്സി കാര്‍, സലൂണ്‍ കാര്‍, വനിത ഓടിച്ച പിക്അപ്പ് എന്നിവയാണ് ഇവിടെ അപകടത്തില്‍പെട്ടത്. രണ്ടുവരിപ്പാതയായ ഇവിടെ ടാക്സി കാറും സലൂണ്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വാഹനങ്ങളിലൊന്ന് പിക്കപ്പിലും ഇടിച്ചു. വാഹനങ്ങളുടെ മുന്‍വശം നിശ്ശേഷം തകര്‍ന്നു. ടാക്സി ഓടിച്ചിരുന്ന സ്വദേശിയും സഞ്ചരിച്ചിരുന്ന ബംഗ്ളാദേശ് സ്വദേശിയുമാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ടാക്സിയില്‍ ഉണ്ടായിരുന്ന ഫിലിപ്പീനോ സ്വദേശിയടക്കം അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. ഗുരുതര പരിക്കേറ്റ ഇവരെ ഇബ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവരിപ്പാതയായ ഇവിടം സ്ഥിരം അപകട മേഖലയാണ്. ബിദ്ബിദ് സൂര്‍ നാലുവരിപ്പാതയുടെ ഹൈവേയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെ റോഡ് ഇടുങ്ങിയ നിലയിലാണ്. റോഡ് നിര്‍മാണം കണക്കിലെടുക്കാതെ വാഹനങ്ങള്‍ ഇതുവഴി അമിത വേഗത്തിലാണ് പായുന്നത്. ബിദിയക്ക് സമീപമാണ് രണ്ടാമത്തെ അപകടം നടന്നത്. ഇവിടെ നാലോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം വാദി ബനീ ഖാലിദ് ഭാഗത്തുള്ള സ്വദേശികളാണെന്നറിയുന്നു. വാഹനങ്ങളുടെ അമിതവേഗംതന്നെയാണ് ഇവിടെയും വിനയായത്. ഒന്നിലധികം പേര്‍ക്ക് പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.