കുവൈത്ത് സിറ്റി: കാബൂളിലെ പാകിസ്താൻ എംബസിക്കു നേരെയുണ്ടായ വെടിവെപ്പിനെയും ചാർജ് ഡി അഫേഴ്സിനെ വധിക്കാനുള്ള ശ്രമത്തെയും കുവൈത്ത് അപലപിച്ചു.
അക്രമത്തെയും ഭീകരതയെയും എതിർക്കുക എന്നതാണ് കുവൈത്തിന്റെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പാകിസ്താന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടിക്കും പിന്തുണനൽകുന്നതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.