കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്ക് തുറന്ന് കപ്പൽ ഗതാഗതം സാധാരണ നിലയിലായാൽ രാജ്യത്തെ എണ്ണ ഉൽപ്പാദനം വേഗത്തിൽ പഴയ രൂപത്തിൽ പുന:സ്ഥാപിക്കുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) മേധാവി ശൈഖ് നവാഫ് അൽ സഊദ്. രാജ്യത്തിന്റെ എണ്ണ കയറ്റുമതി സംരക്ഷിക്കാൻ ഹുർമുസിന് പുറത്തുള്ള എണ്ണ സംഭരണം ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്.
സൗദി അറേബ്യയുമായും യു.എ.ഇയുമായും എണ്ണ പൈപ്പ്‌ലൈൻ സാധ്യതകൾ ചർച്ച ചെയ്യുന്നതായും അറിയിച്ചു. ആഗോള ഊർജ വിതരണത്തിന് ഹുർമുസ് കടലിടുക്ക് ഇപ്പോഴും നിർണായകമാണെന്നും കെ.പി.സി മേധാവി വ്യക്തമാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം കുവൈത്ത് നേരിടുന്ന ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയാണ് ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടലെന്ന് ശൈഖ് നവാഫ് അൽ സഊദ് പറഞ്ഞു. പ്രതിസന്ധി കുവൈത്തിന്റെ എണ്ണ മേഖലയെ ഗുരുതരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഈവർഷം ഫെബ്രുവരി 28ഓടെയാണ് ഹുർമുസ് കടലിടുക്ക് അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.