ഉദ്യോഗസ്ഥർ പരിശോധനയിൽ

30,000ത്തിലധികം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി; ശക്തമായ പരിശോധന, 95 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസ്‌ക്യൂ പൊലീസ് എന്നിവ ഉൾപ്പെടുന്ന ഓപറേഷൻസ് സെക്ടർ നടത്തിയ ഗതാഗത, സുരക്ഷ പരിശോധനയിൽ 65 നിയമലംഘകരെയും 30 പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവരെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യും.

പരിശോധനയിൽ 30,123 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. നിരവധി കുറ്റവാളികളെയും തിരയുന്ന വ്യക്തികളെയും പിടികൂടി, നിയമലംഘകരായ വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ മയക്കുമരുന്ന് വിരുദ്ധ ജനറൽ വകുപ്പിലേക്ക് കൈമാറി.

ട്രാഫിക് ടീമുകൾ 27,546 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. റെസിഡൻസി കാലാവധി കഴിഞ്ഞ 42 പേരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖയില്ലാത്ത മൂന്ന് വ്യക്തികളെയും അറസ്റ്റ് ചെയ്തു. 377 വാഹനങ്ങളും 88 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 60 തിരയുന്ന വ്യക്തികളെ പിടികൂടി. വ്യത്യസ്ത കേസുകളിൽ തിരയുന്ന 28 വാഹനങ്ങൾ കണ്ടുകെട്ടി.

3,186 ട്രാഫിക് റിപ്പോർട്ടുകൾ, 227 കൂട്ടിയിടി, പരിക്കുകൾ, 1,229 മറ്റ് ട്രാഫിക് അപകടങ്ങൾ എന്നിവയും നിയമപാലകർ കൈകാര്യം ചെയ്തു. മറ്റൊരു പരിശോധനയിൽ 2,577 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വിവിധ കേസുകളിൽ തിരയുന്ന 46 വ്യക്തികളെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക തിരിച്ചറിയൽ കാർഡില്ലാത്ത ആറു പേരെ പിടികൂടി. നിയമപരമായ കേസുകൾക്കായി അന്വേഷിച്ച ആറ് വാഹനങ്ങൾ പിടിച്ചെടുത്തു. 460 റോഡ് കേസുകളിൽ സഹായം നൽകി. 147 വാഹനാപകടങ്ങളും നാല് കാൽനടയാത്രക്കാർ ഇടിച്ചുകയറിയ കേസുകളും കൈകാര്യം ചെയ്തു.

Tags:    
News Summary - More than 30,000 traffic violations detected; Intensive checks, 95 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.