കുവൈത്ത് സിറ്റി: ഗസ്സ വെടിനിർത്തലിനെ സ്വാഗതം ചെയ്ത കുവൈത്ത് ഖത്തറും ഈജിപ്തും യു.എസും ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം സമാധാനം സാധ്യമാക്കാൻ എടുത്ത പരിശ്രമങ്ങളെ അഭിനന്ദിച്ചു.
ഫലസ്തീനികളുടെ ദുരിതത്തിന് ശാശ്വത പരിഹാരമാകാൻ ഇതോടെ കഴിയുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗാസയിലെ ജനങ്ങൾക്ക് സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാകാൻ ഇതു വഴിയൊരുക്കും.
ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് കരാര്‍ സഹായകരമാകും. 1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ പൂർണമായും പിന്തുണക്കുന്നതായി കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.