കുവൈത്ത് സിറ്റി: സോഷ്യലിസ്റ്റ് നേതാവും വടകര മുൻ എം.എൽ.എയുമായിരുന്ന എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ജനത കൾചറൽ സെന്റർ ഓവർസിസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരില്‍ ഒരാളായി ജീവിച്ച അദ്ദേഹം കറകളഞ്ഞ മതേതരവാദിയുമാണ്. വേഷത്തിലും പെരുമാറ്റത്തിലും ലാളിത്യം മുഖമുദ്രയാക്കി ഏവരുടെയും ഹൃദയത്തിലിടം നേടി. ഒട്ടേറെ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക രംഗത്തും സജീവമായിരുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പുസ്തകം രചിച്ചു. സ്വതന്ത്രഭൂമി എഡിറ്ററായിരുന്നു. പാര്‍ട്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം വരെ വഹിക്കാനായി. വിടപറയുമ്പോള്‍ എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. വടകര ബാറിലെ അഭിഭാഷകനുമായിരുന്നു. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് പ്രേംനാഥിന്റെ വിയോഗമെന്ന് ജെ.സി.സി ഓവർസിസ് കമ്മിറ്റി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, നജീബ് കടലായി, അനിൽ കൊയിലാണ്ടി എന്നിവർ അനുശോചന ക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.