അനധികൃത നിർമാണങ്ങൾ അധികൃതർ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: തായ്മ, സുലൈബിയ റെസിഡൻഷ്യൽ ഭാഗങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി നിർമിച്ച വസ്തുക്കൾ നീക്കം ചെയ്തു. ഈ ഭൂമിയിൽ ലൈസൻസില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയതിന് നിരവധി പ്രവാസികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ എന്നിവയുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.
ക്രമരഹിതമായ യൂനിറ്റുകൾ സ്ഥാപിച്ച വീടുകളുടെ ഉടമകൾക്ക് സെപ്റ്റംബർ 15നകം അവ നീക്കം ചെയ്യണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്.
സമയക്രമം പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.