ഉദ്യോസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് കർശന സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 1,353 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ പരിശോധനക്ക് മേൽനോട്ടം വഹിച്ചു.
െറസിഡൻസി കാലാവധി കഴിഞ്ഞ ഏഴുപേരെയും മറ്റു കുറ്റകൃത്യങ്ങൾക്ക് ഒമ്പതു പേരെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരാളെയും അസ്വാഭാവിക അവസ്ഥയിൽ കണ്ട മറ്റൊരാളെയും പിടികൂടി.
നാലു വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. വിവിധ കേസുകളുമായി ബന്ധപ്പെട്ട ഏഴു വാഹനങ്ങൾ പിടിച്ചെടുത്തു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിശോധന.
ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലംഘനങ്ങൾ അടിയന്തര ഹോട്ട്ലൈൻ (112) വഴി റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകരെ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് സമഗ്രമായ സുരക്ഷാ, ട്രാഫിക് കാമ്പയിൻ നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രാലയ ഫീൽഡ് ടീമുകൾ, സ്വകാര്യ സുരക്ഷ, പൊതു സുരക്ഷ, ട്രാഫിക് വിഭാഗം എന്നിവയുടെ ഏകോപനത്തിലാണ് പരിശോധനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.