റോസമ്മ പോൾ

റോസമ്മ പോളിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി

മനാമ: കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റലിൽ മരിച്ച കോട്ടയം അതിരമ്പുഴ സ്വദേശിനി റോസമ്മ പോളിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സ്ട്രോക് വന്നതിനെത്തുടർന്നായിരുന്നു മരണം. മൃതദേഹം കൊണ്ടുപോകുന്നതിന് നിയമപരമായി ആവശ്യമായ സഹായങ്ങൾ ബി.കെ.എസ്.എഫിന്റെയും കോട്ടയം ജില്ല പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി. കൊച്ചി ഗൾഫ് എയറിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. സൽമാനിയ മെഡിക്കൽ സെന്റർ മോർച്ചറിയിൽ എല്ലാവർക്കും മൃതദേഹം കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. മലബാർ ഗോൾഡ്, കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ, സാമൂഹിക പ്രവർത്തകനായ അലക്സ് ബേബി, നാഷനൽ ആൻഡ് സൽമാനിയ ആംബുലൻസ് ടീം, ഇന്ത്യൻ എംബസി, നജീബ് കടലായി എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകിയതായി കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ ഭാരവാഹി മണിക്കുട്ടൻ അറിയിച്ചു.

Tags:    
News Summary - Rosamma took Paul's body home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.