മനാമ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സി.പി.എം വിചാരിച്ചാൽ അവസാനിക്കുമെന്ന് ചെറുകഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം അവാർഡ്ദാന പരിപാടിയിൽ സംബന്ധിക്കാൻ ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തെൻറ നിലപാട് വ്യക്തമാക്കിയത്. അതേസമയം അക്രമ രാഷ്ട്രീയ വിഷയത്തിൽ സി.പി.എമ്മിെന മാത്രം കേന്ദ്രീകരിക്കാൻ മുഖ്യധാര മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സി.പി.എം ആണ് എല്ലാ അക്രമങ്ങൾക്കും പിന്നിൽ എന്ന് താൻ കരുതുന്നില്ല. എന്നാൽ കണ്ണൂരിലെ ഏറ്റവും ശക്തിയുള്ള സംഘടന എന്ന നിലക്ക് സി.പി.എം മുൻകൈ എടുത്താൽ രാഷ്ട്രീയ കൊലകൾ അവസാനിക്കും. കാരണം ജില്ലയിലെ ബലവാൻമാർ സി.പി.എമ്മാണ്. ഇപ്പോഴും താൻ കരുതുന്നത് കണ്ണൂരിൽ ശാന്തി പുലരുമെന്നാണ്.
തനിക്കും നിഷ്പക്ഷരായ നിരവധിപേർക്കും മുഖ്യമന്ത്രി പിണറായി വിജയനിൽ പ്രതീക്ഷകൾ ഉണ്ട്. കണ്ണൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നുതന്നെ കരുതുന്നു. എന്നാൽ പിണറായി വിചാരിച്ചാലും സ്വിച്ചിട്ടപോലെ സംഘർഷങ്ങൾ നിൽക്കുമെന്ന് കരുതുന്നില്ല. അതിന് എല്ലാ പാർട്ടികളിലുള്ളവരുടെയും പിന്തുണേവണം. രണ്ടായിരത്തിൽ ഇതുപോലെ സി.പി.എം^ആർ.എസ്.എസ് സംഘർഷങ്ങൾ ഉണ്ടാകുകയും ഇരുചേരികളിലും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ‘ ഇനി എതിരാളികൾ ഇങ്ങോട്ട് ആക്രമിച്ചാലും അങ്ങോട്ട് തങ്ങൾ ആക്രമിക്കില്ല’ എന്ന് പ്രഖ്യാപിച്ചിരുന്നു. അത് ഗുണം ചെയ്തു. പിന്നീട് ഒമ്പതുമാസക്കാലം രാഷ്ട്രീയ സംഘർഷം കണ്ണൂരിൽ ഉണ്ടായില്ല. എന്നാൽ ഒമ്പതുമാസം കഴിഞ്ഞപ്പോൾ പ്രൊഫ.എം.എൻ വിജയൻ നടത്തിയ ഒരു പ്രസംഗത്തിൽ എതിരാളികൾക്കെതിരെ ആയുധമെടുക്കണമെന്ന തരത്തിൽ ആഹ്വാനമുണ്ടായി. അതോടെ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ മടങ്ങിവന്നതായും പത്മനാഭൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.