കട്ടൻ കാപ്പിയും കരോൾ രാവും

കാതിൽ മുഴങ്ങുന്ന കരോൾ ഗാനങ്ങൾ

അകമ്പടിയായി കട്ടൻകാപ്പിയും

കുരുമുളകായി ചുക്കായ് ചേരുവ പലതും

ചേരുന്ന കരോൾ രാവേറെ ചൊല്ലുമ്പോൾ

പാടിത്തളരുന്ന കണ്ഠം ഉത്തേജിപ്പിക്കുന്ന

ചൂടേറിയും കുറഞ്ഞും എരിവും മധുരവും

കലർന്ന കട്ടൻകാപ്പിയുടെ പ്രിയം ക്രിസ്മസ്

രാവുകൾ പിന്നിട്ട

കാലങ്ങൾ ഏറെയായിട്ടും കരോളും കട്ടനും

അഭേദ്യബന്ധത്തിൽ തുടരുന്നത്

വ്യത്യസ്താനുഭവം സമ്മാനിച്ചീടും

കട്ടൻകാപ്പിയും കപ്പപ്പുഴുക്കും കാച്ചിലും

ഒരുകാലത്ത് ഒഴിച്ചുകൂടാനാവാത്ത കരോൾ രാവ്

ഇന്നും കട്ടൻകാപ്പി കരുത്തോടെ അവശേഷിക്കുമ്പോൾ

നാമമാത്രമായ കപ്പയ്ക്കും കാച്ചിലിനും ബദലായി

കട്ടൻകാപ്പിക്ക് കൂട്ടായി തണുപ്പകറ്റി

കരോൾ രാവുകളുടെ ക്ഷീണം തീർക്കാൻ

മറ്റു വിഭവങ്ങൾ എത്തി എന്ന വ്യത്യാസം

ഒഴിച്ചുനിർത്തിയാൽ

പരസ്പരം ഒഴിവാക്കാൻ ആവാത്തവിധം

കരോൾ രാവും കട്ടൻകാപ്പിയും

ഇണക്കുരുവികളായി ഭേദിക്കാനാവാത്ത വിധം

തണുപ്പിലും കുളിരിലും ആവി പറത്തി

പറ പറക്കുന്നു കാല ദേശാന്തര വ്യത്യാസമില്ലാതെ കട്ടൻകാപ്പി .

Tags:    
News Summary - Coffee and Carol Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT