മനാമ: വാർത്താപ്രക്ഷേപണ രംഗത്തുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എന്നിെൻറ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ബഹ്റൈൻ ഉയർത്തപ്പെട്ടു. ഇ-ഗവൺമെൻറിെൻറ ഡവലപ്മെൻറ് ഇൻഡക്സ് (ഇ.ജി.ഡി.ഐ) പ്രസിദ്ധീകരിച്ച യു.എൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ബഹ്റൈൻ 11ാം സ്ഥാനത്തായിരുന്നു. ബഹ്റൈെൻറ നേട്ടം വിലമതിക്കാനാകാത്തതാണെന്നും വാർത്താവിനിമയ രംഗത്തിനും വികസന മേഖലയിലുമുള്ള മികച്ച കുതിച്ചുചാട്ടമാണെന്നും ടെലികമ്യൂണിക്കേഷൻ, ഗതാഗത മന്ത്രി എഞ്ചിനീയർ കമാൽ ബിൻ അഹ്മദ് മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരമൊരു വികസനം യാഥാർഥ്യമായതിെൻറ പിന്നിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ വികസന കാഴ്ചപ്പാടുകളാണുള്ളത്.
ഇൗ നേട്ടം കൈവരിച്ചതിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ കാഴ്ചപ്പാടുകളും കാരണമായി.
ഇൻറർനെറ്റ് ഉപയോഗ നിരക്ക്, നിശ്ചിത ലൈനുകൾ, ബ്രോഡ്ബാൻറ് സേവനം എന്നിവ വിശകലനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വാർത്താവിനിമയ വിവരസേങ്കതങ്ങളിലൊന്നാണ് ടി.ടി.െഎ എന്നും മന്ത്രി പറഞ്ഞു. മൊബൈൽ ഫോൺ പ്രചരണത്തിൽ ബഹ്റൈന് രണ്ടാമതും എത്തിയിട്ടുണ്ട്. മൊബൈല്‍ സേവന ശൃംഖലാ വ്യാപനത്തിലും രണ്ടാം സ്ഥാനമുണ്ട്. ഇന്‍െറര്‍നെറ്റ് ഉപയോഗത്തില്‍ നാലാം സ്ഥാനവും രാജ്യത്തിനുണ്ട്. ഐ.ടി, മൊബൈല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ബഹ്റൈന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.