പക്ഷികളെ അറിയാം, പ്രകൃതിയെ സംരക്ഷിക്കാം

ഇന്ത്യയിലെ വൈവിധ്യമാർന്ന വന്യജീവിസമ്പത്തിനെയും പക്ഷികളെയും കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും ഈ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നവർക്കായി സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി അപേക്ഷകൾ ക്ഷണിച്ചു. തമിഴ്നാട് കേന്ദ്ര സർവകലാശാലയുമായി സഹകരിച്ച് നടത്തുന്ന ഈ കോഴ്സ് പരിസ്ഥിതി പ്രേമികൾക്കും വന്യജീവി ഗവേഷണത്തിൽ താൽപര്യമുള്ളവർക്കും മികച്ച അവസരമാണ്.

രണ്ട് വർഷത്തെ ഈ റെസിഡൻഷ്യൽ കോഴ്സ് (2026-28) വൈൽഡ് ലൈഫ് ബയോളജി, ഇക്കോളജി, ഓർണിത്തോളജി (പക്ഷിശാസ്ത്രം), അനിമൽ ബിഹേവിയർ , കൺസർവേഷൻ ബയോളജി, റിസർച്ച് മെത്തഡോളജി & ബയോസ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നൽകുന്നു. തിയറി ക്ലാസുകൾക്ക് പുറമെ പ്രായോഗിക പഠനത്തിനും ഫീൽഡ് ടൂറുകൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.

യോഗ്യത

● ഏതെങ്കിലും സയൻസ് വിഷയങ്ങളിലോ (ബയോ ടെക്നോളജി, ഫോറസ്ട്രി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ് മുതലായവ) എൻജിനീയറിങ്/ടെക്നോളജിയിലോ അംഗീകൃത സർവകലാശാല ബിരുദം.

● ബിരുദതലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് വേണം (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മതി).

●2026 ജൂലൈ 1-ന് പ്രായം 25 വയസ്സിൽ കൂടരുത് (നിയമപരമായ ഇളവുകൾ ബാധകം).

തിരഞ്ഞെടുപ്പ് രീതി

സി.യു.ഇ.ടി- പി.ജി പ്രവേശന പരീക്ഷയുടെ സ്കോർ അടിസ്ഥാനമാക്കിയാണ് ചുരുക്കപ്പട്ടിക തയാറാക്കുന്നത് (സി.യു.ഇ.ടി- പി.ജി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 14). തുടർന്ന് കോയമ്പത്തൂരിൽ നടത്തുന്ന അഭിമുഖത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ആകെ 12 സീറ്റ്.

കരിയർ സാധ്യതകൾ

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് താഴെ പറയുന്ന മികച്ച കരിയർ കണ്ടെത്താം:

ഗവേഷണം: ഇന്ത്യയിലോ വിദേശത്തോ പിഎച്ച്.ഡി ചെയ്യുന്നതിനും ശാസ്ത്രജ്ഞനാകുന്നതിനും മികച്ച അവസരം.

സർക്കാർ സേവനം: യു.പി.എസ്.സി വഴി ഐ.എഫ്.എസിലോ സ്റ്റേറ്റ് ഫേറസ്റ്റ് സർവിസിലോ എത്താം.

എൻ.ജി.ഒകൾ: അന്താരാഷ്ട്ര വന്യജീവി സംരക്ഷണ സംഘടനകളിലും സന്നദ്ധ സംഘടനകളിലും വൈൽഡ് ലൈഫ് മാനേജർ അല്ലെങ്കിൽ കൺസർവേഷനിസ്റ്റ് ആയി പ്രവർത്തിക്കാം.

അക്കാദമിക് മേഖല: സർവകലാശാല, കോളജ് അധ്യാപന ജോലി.

കോയമ്പത്തൂർ ആനക്കട്ടിയിലുള്ള മനോഹരമായ കാമ്പസിലാണ് പഠനം. ഹോസ്റ്റൽ, ജിം, ലൈബ്രറി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.sacon.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - Know the birds save nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.