തെഹ്റാൻ: ഇറാെൻറ എട്ടാമത്തെ പ്രസിഡൻറായി ഇബ്രാഹീം റഈസി അധികാരമേറ്റു. യു.എസ് ഉപരോധം അവസാനിപ്പിക്കാനും വൻ ശക്തികളുമായുള്ള 2015ലെ ആണവകരാർ പുനരുജ്ജീവിപ്പിക്കാനും ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുമെന്നും അഴിമതി തുടച്ചുമാറ്റുമെന്നും ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും റഈസി ആവർത്തിച്ചു.
ഒമാൻ തീരത്തിനടുത്ത് എണ്ണ ടാങ്കർ ആക്രമണത്തിൽ ഇസ്രായേൽ, ബ്രിട്ടൻ, യു.എസ് രാജ്യങ്ങൾ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിലാണ് റഈസിയുടെ സ്ഥാനാരോഹണം.
60കാരനായ റഈസിക്ക് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും പങ്കെടുത്തു. ജൂൺ 18നു നടന്ന തെരഞ്ഞെടുപ്പിലാണ് തീവ്രപക്ഷക്കാരനും ഖാംനഈയുടെ വലംകൈയുമായ റഈസി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
ടാങ്കർ ആക്രമണം: ഇറാനെതിരെ ഇ.യുവും നാറ്റോയും
ബ്രസൽസ്: അറബിക്കടലിൽ ഇസ്രായേൽ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇറാനെതിരെ യൂറോപ്യൻ യൂനിയനും നാറ്റോയും രംഗത്ത്്.
ആക്രമണത്തെ ശക്തമായി അപലിച്ച നാറ്റോ വക്താവ് ഡിലൻ വൈറ്റ് നാവികർ െകാല്ലപ്പെട്ടതിൽ ബ്രിട്ടനും റുമേനിയക്കും അനുശോചനവുമറിയിച്ചു. നാവിക മേഖലയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കം അപലപനീയമാണെന്നും ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും വൈറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. മേഖലയിൽ സുസ്ഥിരതക്കും സമാധാനത്തിനും വെല്ലുവിളിയാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ഇ.യു വക്താവ് നബില മസറലി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.