അമേരിക്കക്ക് വേണ്ടെങ്കിലും ബ്രിട്ടന് വേണം; കൊളസ്ട്രോൾ ചികിത്സക്ക് പുതിയ മരുന്നിന് അനുമതി നൽകി ബ്രിട്ടൻ

ലണ്ടൻ: 'ചീത്ത' കൊളസ്ട്രോളിന്‍റെ അളവ് കുറക്കാൻ പുതിയ മരുന്നിന്‍റെ ഉപയോഗത്തിന് ബ്രിട്ടനിൽ അനുമതി. സ്വിസ് കമ്പനിയായ നൊവാർട്ടിസ് കമ്പനിയുടെ ലെക്വിയോ (leqvio) എന്ന മരുന്നിനാണ് ബ്രിട്ടൻ അനുമതി നൽകിയത്. ഇൻക്ലിസിറാൻ (inclisiran) എന്നാണ് ഈ മരുന്നിന്‍റെ ജനറിക് പേര്. വർഷത്തിൽ രണ്ടു പ്രാവശ്യമാണ് ഈ മരുന്നിന്‍റെ കുത്തിവെപ്പ് നൽകുന്നത്.

പൊതു ആരോഗ്യസംവിധാനം വഴിയായിരിക്കും കുത്തിവെപ്പ്. ഇതിനായി കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ട്. കൊളസ്ട്രോൾ കുറക്കുന്ന സ്റ്റാറ്റിൻസ് മരുന്നിനൊപ്പമാണ് കുത്തിവെപ്പെടുക്കേണ്ടത്.  നൊവാർട്ടിസുമായി സഹകരിച്ച് ഉയർന്ന കൊളസ്ട്രോളുള്ള മൂന്നു ലക്ഷം പേർക്ക് മൂന്നു വർഷംകൊണ്ട് കുത്തിവെപ്പ് നൽകാനാണ് പദ്ധതി. മരുന്ന് ഉപയോഗിക്കുന്നതോടെ അടുത്ത പതിറ്റാണ്ടിൽ 55,000 ഹൃദയസ്തംഭനം തടുക്കാൻ കഴിയുമെന്നും 30,000 ജീവൻ രക്ഷിക്കാൻ കഴിയുമെന്നുമാണ് ബ്രിട്ടെൻറ പ്രതീക്ഷ. ബ്രിട്ടീഷ് ഹേർട്ട് ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച് 75 ലക്ഷത്തലധികം ഹൃദ്രോഗികൾ ബ്രിട്ടനിലുണ്ട്. 

നേരത്തെ, അമേരിക്ക അനുമതി നിഷേധിച്ച മരുന്നിനാണ് ബ്രിട്ടൻ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. അമേരിക്കയിൽ നൊവാർട്ടിസിന്‍റെ ഇൻക്ലിസിറാൻ മരുന്നായ ലെക്വിയോ വിൽപനക്ക് അനുമതി ലഭിക്കാത്തത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. 1000 കോടി ഡോളറാണ് നൊവാർട്ടിസ് കമ്പനി ലെക്വിയോ മരുന്നിൽ നിക്ഷേപിച്ചിരിക്കുന്നത്.  


Tags:    
News Summary - Novartis signs deal with Britain's NHS for new cholesterol drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.