Representative Image

മൊസാംബിക്കില്‍ ഭീകരര്‍ 50ഓളം പേരെ തലയറുത്തു കൊന്നു

മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഭീകരര്‍ 50 ഓളം പേരെ തലയറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. വടക്കന്‍ മൊസാംബിക്കിലെ കാബോ ഡല്‍ഗാഡോ പ്രവിശ്യയിലാണ് സംഭവം. ആളുകളെ പ്രദേശത്തെ ഫുട്ബാള്‍ ഗ്രൗണ്ടിലെത്തിച്ചാണ്് തലയറുത്തത്.

പ്രദേശത്ത് മൂന്ന് ദിവസമായി നടക്കുന്ന ആക്രണം ഇപ്പോഴും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2017 മുതല്‍ ഐ.സിനൊപ്പം ചേര്‍ന്ന ഭീകര ഗ്രൂപ്പാണ് ക്രൂരതക്കു പിന്നില്‍.

മിഡുംബെ, മകോമിയ, തുടങ്ങിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഭീകരര്‍ ആക്രമിച്ചത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തതായി മൊസാംബിക് പൊലീസ് കമാന്‍ഡര്‍ ജനറല്‍ ബെര്‍നാര്‍ഡിനോ റാഫേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.