തെഹ്റാൻ: തലസ്ഥാന നഗരമായ തെഹ്റാനിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നത് ഇസ്രായേലാണെന്ന് ഇറാൻ. മേയ് 22ന് വീടിനു പുറത്ത് വാഹനത്തിലിരിക്കെയാണ് റെവലൂഷനറി ഗാർഡ്സ് കേണൽ സയ്യാദ് ഖുദായിയെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ചുകൊന്നത്. 2020 നവംബറിൽ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദയെ കൊലപ്പെടുത്തിയശേഷം ആദ്യമായാണ് മുതിർന്ന നേതാക്കളിലൊരാൾ തെഹ്റാനിൽ കൊല്ലപ്പെടുന്നത്.
പിന്നിൽ തങ്ങളാണെന്ന് ഇസ്രായേൽ യു.എസിനെ അറിയിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ കുറ്റപ്പെടുത്തൽ. ഇറാന്റെ വിദേശ സൈനിക ഇടപെടലിന് ചുക്കാൻ പിടിക്കുന്ന ഖുദ്സ് സേനയുടെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു കേണൽ സയ്യാദ്. സിറിയയിലെ ഇറാൻ നീക്കങ്ങളുടെ ചുമതലയായിരുന്നു സയ്യാദിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.