ഇസ്ലാമാബാദ്: യന്ത്രത്തകരാറിനെത്തുടർന്ന് അറബിക്കടലിൽ കുടുങ്ങിപ്പോയ ഇന്ത്യൻ കപ്പലിന് പാക് നാവിക സേനയുടെ സഹായം. ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് വരുകയായിരുന്ന എം.വി ഗൗതം എന്ന ഇന്ത്യൻ കപ്പലാണ് കടലിൽ കുടുങ്ങിയത്. തുടർന്ന് തങ്ങൾ സഹായം എത്തിച്ചുവെന്ന പാക് നാവികസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ചാണ് സംഭവം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. കപ്പലിൽ ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനുമായിരുന്നു ഉണ്ടായിരുന്നത്. കുടുങ്ങിക്കിടന്ന ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവ നൽകി.
മുംബൈയിലെ മാരിടൈം റെസ്ക്യൂ ആൻഡ് കോഓഡിനേഷൻ സെന്റർ പാക് അധികൃതരുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചതിനെത്തുടർന്നാണ് പാകിസ്താൻ നാവികസേന ദൗത്യം ഏറ്റെടുത്തത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് പാക് നാവികസേനയുടെ പി.എം.എസ്.എസ് കശ്മീർ എന്ന കപ്പലായിരുന്നു. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും ദൗത്യത്തിന്റെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.