ബോസ്റ്റൺ: കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ പുതിയ ആരോപണവുമായി ഹാർവാഡ് യൂനിവേഴ്സിറ്റി. കോവിഡിെൻറ ഉത്ഭവത്തെപ്പറ്റി ചൈന ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിെൻറ കണ്ടെത്തൽ. ചൈന പുറത്തുവിട്ട ഒൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2019 ഡിസംബർ മാസത്തിലാണ് വുഹാനിൽ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്.
എന്നാൽ മാസങ്ങൾക്ക് മുേമ്പ വുഹാനിൽ വൈറസ് പടരാൻ ആരംഭിച്ചിരുന്നതായി ഗവേഷക സംഘം വെളിപ്പെടുത്തുന്നു. ആഗസ്ത് മാസത്തിൽ തന്നെ ചൈനയുടെ സേർച് എഞ്ചിനായ ബൈഡുവിൽ കോവിഡിന് സമാനമായ ലക്ഷണങ്ങൾ ആളുകൾ തിരഞ്ഞതായി ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷക സംഘം കണ്ടെത്തുകയായിരുന്നു.
‘അതിസാരത്തെ കുറിച്ചും ചുമയെ കുറിച്ചും ഇൻറർനെറ്റിൽ പതിവിലും കൂടുതൽ ആഗസ്ത് മാസത്തിൽ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പല പകർച്ചപ്പനിയുടെ സമയത്തും കാണാത്തത്രയും തവണയാണ് സെർച്ച് എഞ്ചിനുകളിൽ ചൈനക്കാർ അവയെ കുറിച്ച് അന്വേഷിച്ചത്’. -ഗവേഷക സംഘം പറയുന്നു. അതോടൊപ്പം ആഗസ്ത് മാസത്തിൽ തന്നെ വുഹാനിലെ ആശുപത്രികൾക്ക് മുന്നിൽ വലിയ ഗതാഗതം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രികൾക്ക് മുന്നിൽ പതിവിലും കൂടുതൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്ന സംഭവവും ഹാർവാർഡ് ഗവേഷക സംഘം ദുരൂഹമായി കാണുന്നു.
പരിഹാസ്യമെന്ന് ചൈന
ഹാർവാഡിെൻറ ആരോപണങ്ങളെ അങ്ങേയറ്റം പരിഹാസ്യമെന്നാണ് ചൈന വിശേഷിപ്പിച്ചത്. ട്രാഫിക്കിെൻറ കണക്ക് പറഞ്ഞ് ഇത്തരം നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം പരിഹാസ്യമായ കാര്യമാണ്. -ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു.
അതേസമയം ഹാർവാഡിെൻറ പുതിയ കണ്ടെത്തൽ മറ്റ് ഗവേഷകർ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സെർച് എഞ്ചിൻ ഡാറ്റയും കാർ ട്രാഫികും ഉപയോഗിച്ചുള്ള ഹാർവാഡ് മെഡിക്കൽ സ്കൂളിെൻറ നിരീക്ഷണത്തെ അഭിനന്ദിച്ച ബ്രിട്ടനിലെ നോട്ടിങ്ഹാം യൂനിവേഴ്സിറ്റി പ്രൊഫസറായ കീത് നീൽ, കോവിഡുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളെ മുന്നോട്ടുനയിക്കാൻ മാത്രമൊന്നും ആ കണ്ടെത്തലുകളിൽ ഇല്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.