ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്കുവിധിച്ച ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പാകിസ്താൻ. ജാദവിെൻറ മോചനം സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ സമർപ്പിച്ച കേസിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈശി അഭിപ്രായപ്പെട്ടു.
2017 ഏപ്രിലിലാണ് ചാരവൃത്തിയാരോപിച്ച് 47കാരനായ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷക്കു വിധിച്ചത്. ജാദവ് സാധാരണ വ്യക്തിയല്ലെന്നും ചാരവൃത്തിക്കായാണ് ഇറാനിൽനിന്ന് രാജ്യത്തേക്ക് കടന്നതെന്നുമാണ് പാകിസ്താൻ നീതിന്യായ കോടതിയെ അറിയിച്ചത്.
എന്നാൽ ഇൗ വാദം തള്ളിയ ഇന്ത്യ, നേവിയിൽനിന്ന് വിരമിച്ചശേഷം ബിസിനസ് ആവശ്യാർഥം ഇറാനിൽ കഴിഞ്ഞ ജാദവിനെ പാക് അധികൃതർ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കോടതിയിൽ ബോധിപ്പിച്ചത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്നും ഖുറൈശി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.