ലാഹോർ: പാകിസ്താനിലെ ആദ്യ വനിത ഹൈകോടതി ചീഫ് ജസ്റ്റിസായി സയ്യിദ താഹിറ സഫ്ദർ നാമനിർദേശം ചെയ്യപ്പെട്ടു. ചീഫ് ജസ്റ്റിസായ മിയാൻ സാഖിബ് നിസാറാണ് ബലൂചിസ്താൻ ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി അവരെ നാമനിർദേശം ചെയ്തത്. ലാഹോറിൽ നടന്ന മുൻ ജഡ്ജി ഫഖ്റുന്നിസയുടെ പുതിയ പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ വെച്ചായിരുന്നു പ്രഖ്യാപനം.
നിലവിലെ ചീഫ് ജസ്റ്റിസായ മുഹമ്മദ് നൂർ മെസ്കൻസായി സെപ്റ്റംബറിൽ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മുൻ പട്ടാള ഭരണാധികാരി ജനറൽ പർവേസ് മുശർറഫ് ഉൾപ്പെട്ട കേസിൽ വാദംകേൾക്കുന്ന പ്രത്യേക കോടതിയിലെ അംഗമാണ് സഫ്ദർ. അടുത്ത വർഷം ഒക്ടോബർ അഞ്ചുവരെ ബലൂചിൽ ചീഫ് ജസ്റ്റിസായി പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.