ചെസ്റ്റർ ലീ സ്ട്രീറ്റ്: ഒമ്പത് വിക്കറ്റിെൻറ ഉജ്ജ്വല ജയവുമായി ശ്രീലങ്കയുടെ സെമി സ്വപ്നങ്ങൾക്കുമേൽ കര ിനിഴൽ വീഴ്ത്തി ദക്ഷിണാഫ്രിക്ക. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഡ്വൈൻ പ്രിേട്ടാറിയസിെൻറയും മോറിസി െൻറയും മികവിൽ ശ്രീലങ്കയെ 203ന് എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക 37.2 ഒാവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഫാഫ് ഡുപ്ലെസിസും (96 നോട്ടൗട്ട്) ഹാഷിം അംലയും (80 നോട്ടൗട്ട്) അർധസെഞ്ച്വറിയുമായി ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 175 റൺസാണ് അടിച്ചുകൂട്ടിയത്. ക്വിൻറൺ ഡികോക് (15) മാത്രമാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ. ലസിത് മലിംഗക്കാണ് വിക്കറ്റ്.
30 റൺസ് വീതമെടുത്ത കുശാൽ പെേരരയും അവിഷ്ക ഫെർണാണ്ടോയുമാണ് ലങ്കയുടെ ടോപ്സ്കോറേഴ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് ഇന്നിങ്സിെൻറ ആദ്യ പന്തിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നായകൻ ദിമുത് കരുണരത്ന (0) ഡുപ്ലെസിസിന് ക്യാച്ച് നൽകി ഗോൾഡൻ ഡക്കായി തിരികെ നടന്നു. രണ്ടാം വിക്കറ്റിൽ പെരേരയും ഫെർണാണ്ടോയും ചേർന്ന് 67 റൺസ് ചേർത്ത് മികച്ച രീതിയിൽ മുന്നോട്ടു നീങ്ങുേമ്പാൾ പ്രിേട്ടാറിയസ് ആദ്യ പ്രഹരേമൽപിച്ചു. പത്താം ഒാവറിെൻറ അഞ്ചാം പന്തിൽ ഫെർണാണ്ടോ ഡുപ്ലെസിയുടെ ൈകകളിൽ അവസാനിച്ചു. 12ാം ഒാവറിൽ മടങ്ങിയെത്തിയ പ്രിേട്ടാറിയസ് പെരേരയെയും മടക്കി. പിന്നാലെ വന്ന കളിക്കാർക്കാർക്കും തന്നെ 30 റൺസിൽ കൂടുതലുള്ള കൂട്ടുെകട്ട് പടുത്തുയർത്താൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തുകകൂടി ചെയ്തതോടെ ശ്രീലങ്കൻ സ്കോർ 203ൽ ഒതുങ്ങി.
കുശാൽ മെൻഡിസ് (23), ധനഞ്ജയ ഡിസിൽവ (24), തിസാര പെരേര (21), ജീവൻ മെൻഡിസ് (18), ഇസുരു ഉഡാന (17), ആഞ്ചലോ മാത്യൂസ് (11) എന്നിവർ രണ്ടക്കം കടന്നെങ്കിലും മികച്ച കൂട്ടുകെട്ടുകൾ പിറക്കാതെ പോയത് ലങ്കയുടെ തകർച്ചക്ക് കാരണമായി. കാഗിസോ റബാദ രണ്ടുവിക്കറ്റെടുത്തു. പ്രിേട്ടാറിയസാണ് കളിയിലെ താരം.
നുവാൻ പ്രദീപിനു പകരം സുരംഗ ലക്മൽ ലങ്കൻ ടീമിൽ ഇടംപിടിച്ചു. ലുങ്കി എൻഗിഡി, ഡേവിഡ് മില്ലർ എന്നിവർക്ക് പകരം പ്രിേട്ടാറിയസ്, ജെ.പി. ഡുമിനി എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.