ചണ്ഡിഗഢ്: ചരിത്രത്തിലേക്ക് കണ്ണുംനട്ട് പ്രതീക്ഷയുടെ നിറകുടവുമായി രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ കേരളം ഇന്നിറങ്ങുന്നു. നോക്കൗട്ടുറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ദുർബലരായ ഹരിയാനയാണ് കേരളത്തിെൻറ എതിരാളികൾ. ഹരിയാനയിലെ ചൗധരി ബാൻസിലാൽ സ്റ്റേഡിയത്തിൽ രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഗ്രൂപ്പ് ബിയിൽ കേരളത്തിന് പ്രധാന വെല്ലുവിളി ഉയർത്തുന്ന സൗരാഷ്ട്ര, രാജസ്ഥാനെ നേരിടുേമ്പാൾ ഒന്നാംസ്ഥാനത്തുള്ള ഗുജറാത്ത്, ഝാർഖണ്ഡുമായി ഏറ്റുമുട്ടും.
കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ച കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിക്കാനിറങ്ങുന്നത്. ഹരിയാനയാവെട്ട, അഞ്ച് കളിയിൽ മൂന്നിലും തോറ്റു. എങ്കിലും, നാട്ടിൽ നടക്കുന്ന മത്സരത്തിെൻറ ആനുകൂല്യം ഹരിയാനക്ക് അവകാശപ്പെടാം. രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് 24 േപായൻറും മൂന്നാമതുള്ള സൗരാഷ്ട്രക്ക് 23 േപായൻറുമാണുള്ളത്. ജയിച്ചാൽ കേരളത്തിന് ഏറക്കുറെ നോക്കൗട്ട് ഉറപ്പിക്കാം. സൗരാഷ്ട്ര ബോണസ് പോയേൻറാടെ ജയിച്ചാൽ മാത്രേമ കേരളത്തിന് വെല്ലുവിളി ഉണ്ടാവുകയുള്ളൂ. േപായൻറ് നില തുല്യമായാൽ റൺറേറ്റായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. നിലവിൽ സൗരാഷ്ട്രെയക്കാൾ റൺറേറ്റുണ്ട് കേരളത്തിന്. സഞ്ജു, അരുൺ കാർത്തിക്, രോഹൻ പ്രേം, സക്സേന എന്നിവരിലാണ് കേരളത്തിെൻറ ബാറ്റിങ് പ്രതീക്ഷ. ബേസിൽ, സിജോമോൻ, സക്സേന, അക്ഷയ് എന്നിവരടങ്ങിയ ബൗളിങ് നിരയും ഹരിയാനക്ക് വെല്ലുവിളി ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.