കാഞ്ഞങ്ങാട്: പകുതി കാഴ്ച്ചയോട് കൂടിയാണ് പിറന്നു വീണ മുനാസ് ഇല്ലായ്മകളോട് പൊരുതി, കാഴ്ച്ച കുറവായെ ങ്കിലും വെറുതെ ഇരിക്കാൻ മുനാസ് തയാറായില്ല, കളിക്കളത്തിൽ കാലു കുത്തിയാൽ കാഴ്ച്ചയില്ലെന്നുള്ള കാര്യം മുനാസ് മറക്കും, എല്ലാം മറന്ന് പോരാടി ഇരുട്ടിനെതിരെ ബൗണ്ടറിയടിച്ചതിനുള്ള അംഗീകാരം കൂടിയാണ് കേരളത്തിെൻറ ക ്യാപ്റ്റൻ സ്ഥാനം. ജനുവരി 12 മുതൽ 14 വരെ തൊടുപുഴയിൽ വെച്ച് നടക്കുന്ന കാഴ്ച്ച പരിമിതരുടെ നാഗേഷ് േട്രാഫി മത ്സരത്തിലാണ് കേരളത്തെ മുനാസ് നയിക്കുന്നത്. ടൂർണമെൻറുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ കാഴ്ച്ച കുറഞ്ഞിട്ടും പടവുകൾ ഒാരോന്നും മുനാസ് കുതിച്ചു കയറി.
ഏതെങ്കിലും ഒരു ടൂർണമെൻറിൽ കേരളത്തെ നയിക്കണമെന്ന മുനാസിെൻറ സ്വപ്നം കൂടിയാണ് പൂവണിയാൻ പോകുന്നത്. നേരത്തെ പ്രതിസന്ധികളെ മറി കടന്ന് ആദ്യം ജില്ല നായകനും അതിന് പിന്നാലെ കേരള ടീമിെൻറ ഉപനായക സ്ഥാനവും തേടി വന്നിരുന്നു. ഇന്ത്യൻ ടീമിലെ എക മലയാളിയും കൂടിയാണ് മുനാസ്. അധികാരികൾക്ക് മുന്നിൽ പൈസ കൊടുത്തോ കോഴ നൽകിയോ ആയിരുന്നില്ല സ്ഥാനങ്ങൾ നേടിയെടുത്തത്. നേരെ മറിച്ച് കളിക്കളത്തിൽ നടന്ന പോരാട്ടങ്ങളിലൂടെയാണ് നേട്ടങ്ങൾ മുഴുവനും.
സഹോദരങ്ങളായ സക്കീനക്കും ഖലീലിനും കാഴ്ച്ച തീരെയില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറുകൾ കാണുകയും താരങ്ങളുടെ ബാറ്റിങ് ബൗളിങ് ശൈലി മണിക്കൂറുകളോളം പരിശീലനം ചെയ്യുന്ന സ്വഭാവക്കാരനും കൂടിയാണിയാൾ. കോഴിക്കോട് ഫറൂഖ് കോളജിലെ ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. നിലവിലെ ഇന്ത്യൻ ടീമിലെ മികച്ച ഒാൾ റൗണ്ടർ കൂടിയാണ് മുനാസ്. ഇന്ത്യൻ ടീമിെൻറ ഫാസ്റ്റ് ബൗളറും ഒാപ്പണിങ് റൈറ്റ് ഹാൻഡ് ബാറ്റ്സ്മാനുമാണ് മുനാസ്. ഒന്നു മുതൽ ഏഴാം ക്ലാസ് വരെ വിദ്യാനഗറിലെ ബ്ലൈൻഡ് സ്കൂളിലായിരുന്നു മുനാസ് പഠിച്ചത്. എട്ട് മുതൽ പ്ലസ്ടു വരെ കോഴിക്കോട് കൊളത്തറ ബ്ലൈൻഡ് സ്കൂളിലുമായിരുന്നു പഠനം.
പൈവളികയിലെ മുഹമ്മദിെൻറയും ഫാത്തിമയുടേയും മകനാണ് മുനാസ്. കരീം, മിസരിയ എന്നിവർ മറ്റു സഹോദരങ്ങളാണ്. മെബിൻ സി. ആേൻാ പരിശീലകനും കെ.പി സവാദ് ടീം മാനേജറുമാണ്. അനന്തു ശശികുമാറാണ് വൈസ് ക്യാപ്റ്റൻ. 12 ന് ഉത്തരാഖണ്ഡിനെതിരെയാണ് ആദ്യത്തെ മത്സരം. 13 ന് മധ്യപ്രദേശിനോടും, 14ന് തെലുങ്കാനയോടുമാണ് മറ്റു മത്സരങ്ങൾ. കാസർകോട് സ്ഥിതി ചെയ്യുന്ന അന്ധൻമാരുടെ ക്രിക്കറ്റ് കൂട്ടായ്മയായ നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ സൈറ്റ് ലെസ്സ് എന്ന സംഘടനയിലെ പ്രവർത്തകരാണ് മുനാസിെൻറ വളർച്ചക്ക് പിന്നിൽ.
സി.എസ് ഫൽഹാൻ, കെ.എം ശരത്ത്ലാൽ, എം.എസ് നവനീത്, ശിവകുമാർ, ബാസിൽ ഇസ്മയിൽ, എ. അജേഷ്, യു.പി. വിഷ്ണു, എ. മനീഷ്, സുജിത്ത്, കെ.എം. ജിനീഷ്, അർജുൻ, എൻ.കെ. വിഷ്ണു എന്നിവർ കേരള ടീമിലംഗങ്ങളാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുനാസിെൻറ കീഴിൽ കേരളം കിരീടം നേടുമെന്ന് തന്നെയാണ് മുനാസിെൻറയും പൈവളിഗക്കാരുടെയും വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.