സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ വിദര്‍ഭക്ക് 503 റൺസിെൻറ കൂറ്റൻ ലീഡ്. ഒാപണർ എഫ്.വൈ ഫസലിെൻറയും (112) എ.വി വാങ്കഡെയുടെയും (107) സെഞ്ച്വറിയുടെ മികവിൽ നാലാം ദിനം അവസാനിച്ചപ്പോൾ ആറ് വിക്കറ്റിന് വിദർഭ 431 റൺസെടുത്തിട്ടുണ്ട്.
വസീം ജാഫർ (58) ഗണേഷ് സതിഷ് (65) എന്നിവർ അർധസെഞ്ച്വറി നേടി. സമനിലയിൽ കലാശിക്കാൻ സാധ്യതയുള്ള മൽസരത്തിൽ ലീഡ് വർധിപ്പിച്ച് സെമിയുറപ്പാക്കാനായിരുന്നു വിധർഭയുടെ ശ്രമം.
നേരത്തെ വിദർഭ ഒന്നാമിന്നിങ്സിൽ ഉയർത്തിയ 246 റൺസ് പിന്തുടർന്ന കേരളം 176 റൺസെടുക്കുന്നതിനിടെ പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിദർഭ താരം ഗുർഭാനിയാണ് കേരളത്തിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ വിക്കറ്റുകൾ തുടർച്ചയായി വിദർഭ ബൗളർമാർ വീഴ്ത്തുകയായിരുന്നു.
കേരളത്തിന് വേണ്ടി ജലജ് സക്സേന മൂന്നും അക്ഷയ് കെ.സി രണ്ടും ബേസിൽ തമ്പി ഒന്നും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.