ന്യൂഡൽഹി: െഎ.പി.എൽ 12ാം സീസണിെൻറ ആരവങ്ങൾ അടങ്ങി. ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കു ന്നത് ലോകകപ്പ് പോരാട്ടങ്ങളിലേക്കാണ്. എന്നാൽ, 12ാം എഡിഷൻ െഎ.പി.എല്ലിൽ കത്തിക്കയറ ിയ പല താരങ്ങളും ഇത്തവണ ഇംഗ്ലണ്ട് മൈതാനങ്ങളിലുണ്ടാവില്ല. െഎ.പി.എല്ലിൽ തിളങ്ങിയ, എ ന്നാൽ ലോകകപ്പിനില്ലാത്ത താരങ്ങളെ ഒരുമിച്ചു കൂട്ടിയാൽ ഒരു മികച്ച ടീമിനെ ഒരുക്കാനാവും. ഒരു പക്ഷേ, ലോകകപ്പിലെ വമ്പൻ ടീമുകളെപ്പോലും മറിച്ചിടാനാവുന്ന ഒരു ബെസ്റ്റ് ഇലവൻ. ഡൽഹി ക്യാപിറ്റൽസിനെ പ്ലേ ഒാഫ് വരെ എത്തിച്ച ശ്രേയസ്സ് അയ്യരാണ് ഇൗ സംഘത്തിെൻറ തലവൻ. സീസണിൽ മികച്ച തീരുമാനങ്ങളുമായി ടീമിനെ നയിച്ച 24 കാരൻ, െഎ.പി.എൽ ക്യാപ്റ്റന്മാരിലെ ടോപ് സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്.
ക്യാപ്റ്റൻ: ശ്രേയസ്സ് അയ്യർ (ഡൽഹി ക്യാപിറ്റൽസ്)
ബാറ്റ്സ്മാൻ: ഷെയ്ൻ വാട്സൻ (ചെന്നൈ സൂപ്പർ കിങ്സ്), എ.ബി ഡിവില്യേഴ്സ് (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്), കീരൺ പൊള്ളാഡ് (മുംബൈ ഇന്ത്യൻസ്), മനീഷ് പാണ്ഡെ (സൺറൈസേഴ്സ് ഹൈദബരാദ്), വിക്കറ്റ് കീപ്പർ - ഋഷഭ് പന്ത് (ഡൽഹി ക്യാപിറ്റൽസ്).
ഒാൾ റൗണ്ടർ: സാം കറൻ (കിങ്സ് ഇലവൻ പഞ്ചാബ്)
ബൗളർ: ദീപക് ചഹർ (ചെന്നൈ സൂപ്പർ കിങ്സ്), ശ്രേയസ് ഗോപാൽ (രാജസ്ഥാൻ റോയൽസ്), ജോഫ്ര ആർച്ചർ (രാജസ്ഥാൻ റോയൽസ്), ഖലീൽ അഹ്മദ് (സൺറൈസേഴ്സ് ഹൈദരാബാദ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.