ധരംശാല: മൂന്ന് ഫോർമാറ്റിലും ആധികാരിക ജയങ്ങളുമായി കരീബിയൻ പര്യടനം വിജയകരമാ യി പൂർത്തിയാക്കിയ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ട്വ ൻറി20 പരമ്പരയിലൂടെ ഹോം സീസണിന് തുടക്കമിടുന്നു. പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ് ച ധരംശാലയിൽ നടക്കും. അടുത്ത വർഷം ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ട്വൻറി20 ലോകകപ്പ് മുന്നിൽകണ്ട് മികച്ച ടീമിനെ വാർത്തെടുക്കുന്നതിനാണ് വിരാട് കോ ഹ്ലിയുടെയും രവി ശാസ്ത്രിയുടെയും ശ്രമം.
ആത്മവിശ്വാസത്തോടെ
യങ് ഇന്ത്യ
പ്രമുഖ താരങ്ങൾ പുറത്തിരുന്നിട്ടും നിലവിലെ ട്വൻറി20 ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരായ പരമ്പര 3-0ത്തിന് തൂത്തുവാരാനായതിെൻറ ആത്മവിശ്വാസത്തിലാണ് യുവതാരങ്ങളാൽ സമ്പന്നമായ ഇന്ത്യ.
വിശ്രമത്തിലായിരുന്ന സ്റ്റാർ ഒാൾറൗണ്ടർ ഹർദിക് പാണ്ഡ്യ തിരിച്ചെത്തുന്നത് ടീമിന് കരുത്തേകും. വിൻഡീസിൽ കോഹ്ലിയുമൊത്ത് ഒരുപിടി മാച്ച്വിന്നിങ് പ്രകടനങ്ങൾ പുറത്തെടുത്ത ശ്രേയസ് അയ്യർ നാലാം നമ്പറിൽ ഇരിപ്പുറപ്പിക്കും. ഒാൾ റൗണ്ടർ ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജദേജ, രാഹുൽ ചഹർ എന്നിവരിൽ ആരെ പുറത്തിരുത്തും എന്നത് ടീം മാനേജ്മെൻറിനെ കുഴക്കുന്നു.
ജസ്പ്രീത് ബൂംറയുടെയും ഭുവനേശ്വർ കുമാറിെൻറയും അസാന്നിധ്യത്തിൽ ദീപക് ചഹറായിരിക്കും നവ്ദീപ് സെയ്നിയും ഖലീൽ അഹമദുമടങ്ങുന്ന പേസ് നിരയെ നയിക്കുക.
തിരിച്ചുവരവിനൊരുങ്ങി
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലെ ഇരുണ്ട ഒാർമകൾ മായ്ക്കാൻ ഇന്ത്യക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ക്വിൻറൺ ഡികോക്കിെൻറ നേതൃത്വത്തിലുള്ള യുവതാരങ്ങളടങ്ങിയ പ്രോട്ടിയാസിെൻറ വരവ്.
ഹാഷിം അംല, ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ അഭാവത്തിൽ ടെംപ ബവുമ, ബ്യോൺ ഫോർടെയ്ൻ, ആൻറിച്ച് നോർയെ എന്നിവർ ട്വൻറി20 അരങ്ങേറ്റത്തിനൊരുങ്ങിയാണ് ഇന്ത്യയിലെത്തിയത്.
ഇൗയിടെ ദക്ഷിണാഫ്രിക്ക എ ടീമിനൊപ്പം അനൗദ്യോഗിക മത്സരങ്ങൾ കളിച്ച് ഇന്ത്യൻ സാഹചര്യങ്ങളോട് ഇണങ്ങിയത് ദക്ഷിണാഫ്രിക്കക്ക് തുണയാകും. 2018ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പരമ്പര ഇന്ത്യ 2-1ന് വിജയിച്ചിരുന്നു. ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുള്ളതായി പുറത്തുവന്ന കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹർ, ഖലീൽ അഹമദ്, ദീപക് ചഹർ, നവ്ദീപ് സെയ്നി.
ദക്ഷിണാഫ്രിക്ക: ക്വിൻറൺ ഡികോക്ക് (ക്യാപ്റ്റൻ), റാസി വാൻഡർ ഡസൻ, ടെംപ ബവുമ, ജൂനിയർ ഡാല, ബ്യോൺ ഫോർടെയ്ൻ, ബ്യൂറൻ ഹെൻറിക്സ്, റീസ ഹെൻറിക്സ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർയെ, ആൻഡിലെ പെഹ്ലുക്യാവോ, െഡ്വെൻ പ്രിേട്ടാറിയസ്, കാഗിസോ റബാദ, ടബ്റെയ്സ് ഷംസി, ജോർജ് ലിൻഡെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.