ലണ്ടൻ: 542 ഫീൽഡർമാർ, 1838 ക്യാച്ച്, 8851 മീറ്റർ ദൂരം. ശനിയാഴ്ച ശ്രീലങ്കയും ന്യൂസിലൻഡും തമ്മിൽ നടന്ന മൂന്നാം ലോകകപ്പ് മത്സരത്തിനുപയോഗിച്ച പന്ത് കാഡിഫ് വെയ്ൽസ് സ്റ്റേഡിയത്തിലെത്തിയത് ഇൗ വഴിയാണ്. വെയ്ൽസിെൻറ റഗ്ബി ഇതിഹാസം ഷെയ്ൻ വില്യംസ് മുതൽ ക്രിക്കറ്റ് ആരാധകരും സാധാരണക്കാരും സ്കൂൾ വിദ്യാർഥികളും സെലിബ്രിറ്റികളും പെങ്കടുത്ത ‘ജയൻറ് ക്രിക്കറ്റ് ക്യാച്ച് റിലേ’ക്കൊടുവിലായിരുന്നു പന്ത് ശ്രീലങ്ക-ന്യൂസിലൻഡ് നായകർ ഏറ്റുവാങ്ങിയത്. ട്രെയിനിലേറി കാഡിഫ് സെൻട്രൽ സ്റ്റേഷനിലെത്തിയ പന്ത് അവിടെനിന്നാണ് ക്യാച്ച് റിലേ ആരംഭിക്കുന്നത്. ഒടുവിൽ പത്തുവയസ്സുകാരനായ ഹാരി മോറിസ് പന്ത് ഇരു ക്യാപ്റ്റന്മാരെയും ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.