ലണ്ടൻ: ബൗളിങ് മാന്ത്രികന്മാരുമായെത്തിയ അഫ്ഗാനിസ്താനെ ഒമ്പതു വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ലോകകപ്പി നൊരുങ്ങി. ഇനി ആദ്യ സന്നാഹത്തിൽ ആസ്ട്രേലിയക്കു മുന്നിൽ അടിതെറ്റിയ കളി മറന്ന് ഇംഗ്ലണ്ടിന് ഉദ്ഘാടന മത്സരത് തിനൊരുങ്ങാം. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇംഗ്ലണ്ടിെൻറ ആദ്യ മത്സരം.
ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താനെ 160 റൺസിന് എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് കളിയിൽ ആധിപത്യം പുലർത്തിയത്. ജോഫ്ര ആർച്ചറും ജോ റൂട്ടും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അഫ്ഗാെൻറ മുൻനിര തകർന്നടിഞ്ഞു. ഒാപണർ നൂർ അലി സദ്റാെൻറയും (30) മധ്യനിരയിൽ മുഹമ്മദ് നബിയുടെയും (44) ചെറുത്തു നിൽപാണ് ചെറിയൊരു ആശ്വാസം ലഭിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ജോണി ബെയർസ്റ്റോ(39) ജാസൺ റോയ് (89*), ജോ റൂട്ട് (29*) എന്നിവർ ചേർന്ന് 17.3 ഒാവറിൽ കളി ജയിപ്പിച്ചു. ലോകോത്തര അഫ്ഗാൻ ബൗളർമാർക്ക് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ റൺസൊഴുക്ക് തടയാനേ ആയില്ല. നാലു സിക്സും 11 േഫാറും അതിർത്തി കടത്തിയാണ് റോയ് 89 റൺസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.