ലോഡ്സ്: അടിമുടി നാടകീയം. ലോകകപ്പിെൻറ ചരിത്രത്തിലിതുവരെ കാണത്ത ത്രില്ലർകാഴ്ചകൾക്കൊടുവിൽ അഭി മാന മണ്ണായ ലോഡ്സിനെ സാക്ഷിയാക്കി ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റിെൻറ വിശ്വ കിരീടം. തുടർച്ചയായി രണ്ടാം ല ോകകപ്പ് ഫൈനലിനിറങ്ങിയ ന്യൂസിലൻഡിന് തോൽക്കാതെ തന്നെ കിരീട നഷ്ടം.
നിശ്ചിത 50 ഒാവറിലെ പോരാട്ടം 241 റൺസിന് ടൈ കെട്ടിയതേ ാടെയാണ് കളി സൂപ്പർ ഒാവറിെൻറ ആവേശത്തിലേക്ക് നീങ്ങിയത്. അവിടെയും 15 റൺസുമായി ടൈ ആയതോടെ, കിരീട നിർണയം കളി യിലെ ബൗണ്ടറികളുടെ എണ്ണത്തിലായി. അവിടെ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 2015 മെൽബണിനു പിന്നാലെ, 2019 ലോഡ്സിലും ക ിവികളുടെ കണ്ണീർ മടക്കം.
അടിമുടി ആവേശം
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്താണ് ആതിഥേയരെ ബാറ്റിങ്ങിന് ക്ഷണിച്ചത്. മറുപടി ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് അതിജാഗ്രത തുടക്കത്തിൽ തിരിച്ചടിയായി. ജേസൺ റോയ് (17), ജോ റൂട്ട് (7), ഒയിൻ മോർഗൻ (6) എന്നിവർ നിരാശപ്പെടുത്തിയതോടെ സമ്മർദത്തിലായ ടീമിനെ വെടിക്കെട്ടുകാരായ ജോസ് ബട്ലറും (60 പന്തിൽ 59), ബെൻ സ്റ്റോക്സും (62 നോട്ടൗട്ട്) ചേർന്ന് ടീമിനെ നയിക്കുകയായിരുന്നു. ഒാപണർ ബെയർ സ്റ്റോ 36 റൺസുമായി പുറത്തായി. നാലിന് 86 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ബട്ലർ-സ്റ്റോക്സ് കൂട്ട് 110 റൺസ് അടിച്ചുകൂട്ടിയാണ് പിരിഞ്ഞത്. ബട്ലറും പിന്നാലെ വന്ന വോക്സും (2) പുറത്തായെങ്കിലും സ്റ്റോക്സ് അവസാന ഒാവറിലെ ത്രില്ലിലൂടെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു.
ലോഡ്സിലെ മാനം തെളിഞ്ഞുനിന്ന പകലിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, വേഗപ്പന്തുകളെ തുണച്ച പിച്ചിൽ ഇംഗ്ലണ്ടിെൻറ പേസ് പട മോശമാക്കിയില്ല. കിവി ബാറ്റിങ്നിരയെ ചിറകുവിടർത്തി വിലസാൻ അനുവദിക്കാതെ അവരെ 250ന് താഴെ പിടിച്ചുകെട്ടാനായി. ടൂർണമെൻറിലുടനീളം നിരാശപ്പെടുത്തിയ ഒാപണർ മാർട്ടിൻ ഗുപ്റ്റിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സുമായി ശുഭസൂചന നൽകിയെങ്കിലും ക്രിസ് വോക്സ് എറിഞ്ഞ ഏഴാം ഒാവറിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി (19).
എന്നാൽ, ഹെൻറി നികോൾസും (55) കെയ്ൻ വില്യംസണും (30) നടത്തിയ രക്ഷാപ്രവർത്തനത്തിൽ ടീം ടോട്ടൽ പതുക്കെ ഉയർന്നു. സെമിയിൽ ഇന്ത്യക്കെതിരെ കണ്ട ബാറ്റിങ്ങായിരുന്നു വില്യംസൺ പുറത്തെടുത്തത്. സിംഗ്ളും ഡബ്ളുമായി കളിച്ച് മുന്നേറി. വല്ലപ്പോഴും മാത്രമായി ബൗണ്ടറി. എന്നാൽ, രണ്ടു സെഞ്ച്വറി കുറിച്ച നായകനെ പ്ലങ്കറ്റ് വിക്കറ്റ് കീപ്പർ ബട്ലറുടെ കൈയിലെത്തിച്ച് കിവികൾക്ക് രണ്ടാം ഷോക്ക് നൽകി.
പിന്നീട്, മധ്യനിരയിൽ റോസ് ടെയ്ലർക്കൊപ്പം (15) നികോൾസ് അർധസെഞ്ച്വറി നേടിയെങ്കിലും പ്ലങ്കറ്റിെൻറ പന്തിൽ ഹിറ്റ് വിക്കറ്റിലൂടെ ബൗൾഡ്. ടോം ലതാം (47), ജെയിംസ് നീഷാം (19), കോളിൻ ഗ്രാൻഡ്ഹാം (16) എന്നിവരുടെ കരുതലോടെയുള്ള ഇന്നിങ്സിനൊടുവിൽ കിവികൾ 200 കടന്നു. ക്രിസ് വോക്സും പ്ലങ്കറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജൊഫ്ര ആർച്ചറിന് ഒരു വിക്കറ്റേ ലഭിച്ചുള്ളൂവെങ്കിലും കിവി ബാറ്റിങ്നിര ഭയത്തോടെയാണ് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.