മെല്‍ബണ്‍: ചില മൈതാനങ്ങളോട് ചിലർക്കുള്ള പ്രണയം ക്രിക്കറ്റിൽ പറഞ്ഞാൽ തീരില്ല. ഏറ്റവും മോശം ഫോമിലായിരിക്കുമ്പോഴും ആ ഇഷ്ട മൈതാനത്ത് അവർ വിപ്ലവം സൃഷ്ടിക്കും. ഫോമിലേക്ക് കുതിച്ചുയരും. രോഹിത് ശർമയും മുഹമ്മദ് അസറുദ്ദീനും ഈഡൻസ് ഗാർഡനെ പ്രണയിച്ചതുപോലെ, സചിൻ ചെപ്പോക്കിനെ പ്രണയിച്ചതുപോലൊരു കഥയാണത്.
ക്രിക്കറ്റിലെ ആ പ്രണയം ഒരിക്കൽ കൂടി വെളിപ്പെടുത്തിയത് രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയയെ മെൽബണിൽ അടിയറവു പറയിച്ച ഇന്ത്യൻ ടീമിെൻറ ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ്. സെഞ്ചുറിയോടെ മെൽബണിനോടുള്ള പ്രണയം വീണ്ടും തെളിയിച്ചിരിക്കുകയാണ് രഹാനെ. ഈ മൈതാനത്ത് രഹാനെ നേടുന്ന രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. 2014ലെ പരമ്പരയിൽ രഹാനെ മെൽബണിൽ ആദ്യ സെഞ്ചുറി കുറിച്ചിരുന്നു.
ഈ പ്രണയത്തെ മെൽബൺ ക്രിക്കറ്റ് മൈതാനം ആദരമർപ്പിച്ചിരിക്കുകയാണ്. ലോകപ്രശസ്തമായ എം.സി.ജി ഒാണേഴ്സ് ബോര്‍ഡിൽ ഒരിക്കൽക്കൂടി അജിൻക്യ രഹാനെയുടെ പേരെഴുതി ചേർത്തു. മെല്‍ബണ്‍ ഗ്രൗണ്ടില്‍ ആതിഥേയരല്ലാതെ സെഞ്ചുറി നേടിയവരുടെയും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയവരുടെയും പേരുകൾ േബാർഡിൽ ആദരമായി എഴുതുക പതിവാണ്.
2014 ൽ രഹാനെയുടെ പേര് ആദ്യമായി ഇവിടെ എഴുതിച്ചേർത്തിരുന്നു. രഹാനെയുടെ സെഞ്ചുറി പ്രകടനത്തിന് ജോണി മുല്ലഗ് മെഡലും നൽകിയാണ് മെൽബൺ ആദരിച്ചത്. ബോക്സിങ് ഡേ ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിക്കുന്ന താരത്തിന് നൽകുന്നതാണ് മുല്ലഗ് മെഡൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.