പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ വിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഷർദുൽ താക്കൂറിന് പകരം മീഡിയം പേസർ മുകേഷ് കുമാർ ടീമിലെത്തി. ബീഹാറുകാരന്റെ അരങ്ങേറ്റ മത്സരമാണിത്. ബംഗാളിനായി ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിക്കുന്ന താരം കഴിഞ്ഞ രഞ്ജി സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായിരുന്നു. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ്. ഇന്ത്യൻ നിരയിൽ മറ്റു മാറ്റങ്ങളൊന്നുമില്ല.
വെസ്റ്റിൻഡീസ് നിരയിൽ ആൾറൗണ്ടർ റെയ്‌മൺ റൈഫറിന് പകരം ടോപ് ഓർഡർ ബാറ്റ്സ്മാൻ കിർക്ക് മക്കെൻസി ഇടം പിടിച്ചു. മക്കെൻസിയുടെ അരങ്ങേറ്റ മത്സരമാണ്. ഇന്ത്യയും വെസ്റ്റിൻഡീസ് തമ്മിലെ നൂറാം ടെസ്റ്റ് മത്സരമാണ് പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്നത്. 1948ലാണ് ഇന്ത്യയും വിൻഡീസും ആദ്യമായി ഏറ്റുമുട്ടിയത്. വിരാട് കോഹ്ലിയുടെ 500ാം അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ടെസ്റ്റിന്. ഈ മത്സരത്തിൽ ഇന്ത്യ ജയിച്ചാലും സമനിലയിലായാലും പരമ്പര സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.