കേരളത്തിൽ ഇപ്പോൾ പെയ്തിറങ്ങുന്ന അതിശക്തമായ മഴ പെട്ടെന്നുള്ള പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, തീരദേശ വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് കാരണമാകുകയാണ്. ഒരുകാലത്ത് നൂറു വർഷത്തിലൊരിക്കൽ മാത്രം പ്രതീക്ഷിച്ചിരുന്ന ദുരന്തങ്ങൾ ഇപ്പോൾ വർഷംതോറും ആവർത്തിക്കുന്നു.
പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വർധിച്ചതിന് അതിതീവ്ര മഴയുടെ വർധന, പശ്ചിമഘട്ടത്തിലെ വനനശീകരണവും മലഞ്ചെരിവുകളുടെ അസ്ഥിരതയും, കുന്നുകളും മലഞ്ചെരിവുകളും ഇടിച്ചുള്ള അനിയന്ത്രിത നിർമാണങ്ങൾ, നദികളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കൈയേറ്റങ്ങളും നിർമാണങ്ങളും, നദികളിൽ അമിതമായി എക്കലും ചെളിയും അടിഞ്ഞുകൂടുന്നത് മൂലമുള്ള ജലവഹനശേഷിക്കുറവ്, തണ്ണീർത്തടങ്ങളും നെൽവയലുകളും വ്യാപകമായി നികത്തൽ, നഗരവൽക്കരണത്തെ തുടർന്ന് മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനുള്ള അവസരം കുറയൽ, അപര്യാപ്തമായ മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ, അനധികൃത ഭൂവിനിയോഗ മാറ്റങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ചൂണ്ടിക്കാണിക്കാം. കെട്ടിടനിർമ്മാണത്തിനും ഭൂമി നിരപ്പാക്കുന്നതിനുമായി മേൽമണ്ണ് വ്യാപകമായി നീക്കം ചെയ്യുന്നത് ഇന്ന് കേരളം നേരിടുന്ന മറ്റൊരു ഗുരുതര പരിസ്ഥിതി പ്രശ്നമായിരിക്കുന്നു. മേൽമണ്ണ് നഷ്ടപ്പെടുന്നതോടെ മഴവെള്ളം മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടാതെ അതിവേഗത്തിൽ ഉപരിതലത്തിലൂടെ ഒഴുകുകയും, മണ്ണൊലിപ്പും നദികളിലെ ചെളി നിക്ഷേപവും വർധിക്കുകയും ചെയ്യുന്നു. അതുവഴി നദികളുടെ ജലവഹനശേഷി കുറയുകയും പ്രളയത്തിന്റെ തീവ്രത ഗണ്യമായി ഉയരുകയും ചെയ്യുന്നു.
കേരളത്തിലെ പ്രളയങ്ങൾ
കേരളത്തിൽ ഇപ്പോൾ നാല് തരം പ്രളയങ്ങളാണ് ഒന്നിച്ചു അനുഭവപ്പെടുന്നത്:
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറോട്ടുള്ള കുത്തനെയുള്ള മലഞ്ചെരിവുകളാണ് കേരളത്തിലെ മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങൾ. പൊതുവെ ഉരുൾപൊട്ടൽ എന്ന് വിളിക്കുന്ന ഈ ദുരന്തം പലതരം മണ്ണിടിച്ചിലുകളുടെ ഫലമാണ്.
നാല് തരത്തിലുള്ള മണ്ണിടിച്ചിലുകളാണ് കേരളത്തിൽ കണ്ടുവരുന്നത്:
ഉരുൾപൊട്ടലിന് ഒരൊറ്റ കാരണമല്ല ഉള്ളത്; പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ നിരവധി ഘടകങ്ങളുടെ സംയുക്തഫലമാണിത്. അതിതീവ്ര മഴയുടെ വർദ്ധന, കുത്തനെയുള്ള ചരിവുകൾ, കട്ടിയുള്ള അപക്ഷയമണ്ണും ലിത്തോമാർജ് (Lithomarge) കളിമണ്ണിന്റെ സാന്നിധ്യവും, വനനശീകരണം, മേൽമണ്ണ് നീക്കം ചെയ്യൽ, കുന്നുകളും മലഞ്ചെരിവുകളും മുറിച്ചുള്ള നിർമാണങ്ങൾ, അനിയന്ത്രിത ക്വാറി പ്രവർത്തനങ്ങൾ, നീർച്ചാലുകളുടെ നാശം, അശാസ്ത്രീയമായ ജലവിനിയോഗം എന്നിവ ചരിവുകളുടെ സ്ഥിരത നഷ്ടപ്പെടുത്തുകയും ഉരുൾപൊട്ടലിന് വഴിയൊരുക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായ ഭൂവിനിയോഗവും ചരിവുകളുടെ സംരക്ഷണവും കർശനമായ വികസന നിയന്ത്രണങ്ങളും കൊണ്ട് മാത്രമേ ഭാവിയിൽ ഈ ദുരന്തത്തിന്റെ തീവ്രത ലഘൂകരിക്കാനാവൂ.
ദുരന്തസാധ്യത കുറക്കാൻ ചില നിർദേശങ്ങൾ:
കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും തൊഴിൽരഹിതരായ ബിരുദധാരികളിൽ നിന്ന് ഒരാളെ ഗ്രാമ ദുരന്തനിവാരണ ഓഫീസർ ആയി നിയമിക്കുകയും, ഏകദേശം 2,000 പരിശീലനം ലഭിച്ച യുവജനങ്ങളടങ്ങുന്ന സംസ്ഥാനതല ദുരന്തസന്നദ്ധ സേന രൂപവത്കരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
(കേരള സർവകലാശാല ജിയോളജി
പഠനവകുപ്പിൽ പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.