എന്നിട്ടും പാളിയ ഒന്നാം വർഷം 

രാഷ്്ട്രീയം ചതുരംഗമാണെന്ന് ഈ രംഗത്തെ കൗടില്യന്മാർ പറയാറുണ്ട്. വെട്ടേണ്ടവരെ വെട്ടിയും ചതിക്കേണ്ടവെര ചതിച്ചും എതിരാളിയെ അടിയറവു പറയിക്കുക എന്നതാണ് കളി. വലതുപക്ഷത്തെ പോലെയോ, അതിനേക്കാൾ മികവിലോ ഈ കളി ഇടതുപക്ഷവും നേതാക്കളും കളിച്ചിട്ടുണ്ട്. അതിനാലാണ്, കമ്യൂണിസത്തിെൻറ കാറ്റുവീഴ്ചക്കാലത്തും കേരളത്തിൽ ഇടതുപക്ഷം വേരുറച്ചുനിന്നത്. ഇപ്പോൾ ഈ കളി സി.പി.എം മറന്നുവോ? ചതുരംഗമല്ല, കുറച്ചുകൂടി തറയായ ശീട്ടുകളിയാണ് അതിെൻറ നേതാക്കൾ കളിക്കുന്നതിപ്പോൾ. ഇടതുപക്ഷത്തിന് പ്രത്യക്ഷത്തിൽ ആവശ്യമില്ലാത്ത ശീട്ടുകൾ കൈപ്പിടിയിലൊതുക്കുന്ന ‘റമ്മി തന്ത്രം’. എന്നെങ്കിലും യു.ഡി.എഫിന് ആവശ്യം വരുമോയെന്നു ഭയക്കുന്നതിനാലാകാം  ആവശ്യമില്ലാഞ്ഞിട്ടുകൂടി മാണിയെയും പിള്ളയെയും കൈപ്പിടിയിൽ നിർത്തുകയാണ് പിണറായി വിജയൻ. കേരളത്തിൽ അഴിമതിക്ക് ഒരു നേതാവ്  ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ആർ. ബാലകൃഷ്ണപിള്ളയാണ്. കേരളത്തിൽ ഒരു ധനമന്ത്രി ബജറ്റ് വിറ്റതായി ആരോപണമുയർന്നിട്ടുണ്ടെങ്കിൽ അത് കെ.എം. മാണിക്കെതിരെ മാത്രമാണ്. ഇരുവരും യു.ഡി.എഫിനു പുറത്ത് അധികനാൾ കിടന്നാൽ വീണ്ടും തിരിച്ചുകയറുമോയെന്ന് ഭയക്കേണ്ട സാഹചര്യം ഇന്ന് ഇടതുപക്ഷത്തിനില്ല. 91 സീറ്റുമായി അധികാരത്തിലിരിക്കുന്ന പിണറായി വിജയനു മുന്നിൽ പ്രതിപക്ഷത്തി
െൻറ പൊക്കം വളരെക്കുറവാണ്. എന്നിട്ടും ഭയം! അതൊരു ഫോബിയയാണ്. ഈ സർക്കാറിെൻറ അടിസ്ഥാനപരമായ ദൗർബല്യവും അതാണ്. 

1957ൽ കേരളത്തിെൻറ ആദ്യ സർക്കാറുമായി ഇ.എം.എസ് വരുമ്പോൾ സാധാരണക്കാരിലുണ്ടായ പ്രതീക്ഷ വലുതായിരുന്നു. ഏറെ സമയം കിട്ടിയില്ലെങ്കിലും പ്രതീക്ഷക്കൊപ്പം ഉയർന്ന മന്ത്രിസഭയായിരുന്നു അത്. പിന്നീട് സാമൂഹികരംഗത്ത് അടിസ്ഥാന മാറ്റങ്ങളുണ്ടാക്കാൻ പര്യാപ്തമായ പലതിനും തുടക്കമിട്ടു. അക്കാലത്തെക്കാൾ വലിയ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നത്. അഴിമതിയാൽ മലീമസമായ യു.ഡി.എഫ് മന്ത്രിസഭയുടെ നാറ്റത്തിൽനിന്ന് പുതിയ മന്ത്രിസഭ സുഗന്ധപൂരിതമായ ഭരണം കാഴ്ചെവക്കുമെന്ന് ന്യായമായും പ്രതീക്ഷിച്ചു.  എന്നാൽ, മന്ത്രിസഭയുടെ മധുവിധുകാലം കഴിയും മുമ്പേ സ്വജനപക്ഷപാതം വന്നു. ആരോപണവിധേയനായ മന്ത്രിയെ രാജിെവപ്പിച്ച സദാചാരബോധം അംഗീകരിക്കുമ്പോൾതന്നെ, ഇത് സർക്കാറിനേറ്റ  തിരിച്ചടിയാണെന്ന് കാണേണ്ടിവരുന്നു. തുടർന്ന് നാണംകെട്ട കേസിൽ മറ്റൊരു മന്ത്രിയും. യു.ഡി.എഫ് ഭരണകാലത്ത് ഇതിലും വൃത്തികെട്ട ആരോപണങ്ങൾ ഉണ്ടായിട്ടും മന്ത്രിമാർ അള്ളിപ്പിടിച്ചിരുന്ന സാഹചര്യത്തിൽ തെറ്റുകാണിച്ചവരെ ഇറക്കിവിട്ടതിലെ പിണറായി ആർജവം അംഗീകരിക്കേണ്ടതുതന്നെ. എന്നാൽ, ഇത്ര ചെറിയവരെയാണല്ലോ മന്ത്രിസഭയിൽ എടുത്തതെന്നത് ഏറെ പ്രതീക്ഷിച്ചവരുടെ മനസ്സ് മടുപ്പിച്ചുകളഞ്ഞു. പിന്നെ തൊട്ടതിലെല്ലാം തിരിച്ചടി, ഡി.ജി.പി നിയമനക്കേസിൽ വരെ. ചില പിടിവാശികളുടെ പേരിൽ അങ്ങനെ മന്ത്രിസഭയുടെ മധുവിധുകാലം കളഞ്ഞുകുളിച്ചു. 

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളൽ, സർക്കാർ സ്കൂളുകളുടെ പുനർനിർമാണ പ്രക്രിയ, പാഠപുസ്തക അച്ചടിയും വിതരണവും തുടങ്ങിയ കാര്യങ്ങളിൽ മികവുകാട്ടിയെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ പ്രകടനം മികച്ചതെന്നു പറയാൻ കഴിയില്ല. സ്വാശ്രയ കോളജ് മാനേജ്മെൻറുകളോട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും കാണിക്കുന്ന ഉദാരത സാധാരണക്കാരെൻറ ഉള്ളുതകർക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം വരേണ്യവർഗത്തിലേക്കു തിരിച്ചുപോകുന്നതിെൻറ സൂചനകൾ പാവപ്പെട്ടവരുടേതെന്ന് അവകാശപ്പെടുന്ന സർക്കാറിൽനിന്നുണ്ടാകുന്നത് ഭയാനകമാണ്. നിലമ്പൂരിലെ മാവോവാദി വേട്ടയും ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കുടുംബം നടത്തിയ സമരത്തോടുള്ള സമീപനവും ഒരു ജനകീയ സർക്കാർ എന്ന പ്രതിച്ഛായ നഷ്ടമാക്കാൻ പോന്നതായി. സാധാരണ ജനവിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങളോടുള്ള സമീപനത്തിന് ഉദാഹരണമായി, റേഷൻ വിതരണത്തിലും റേഷൻ കാർഡ് വിതരണത്തിലും സർക്കാർ കാട്ടിയ അനാസ്ഥയെ കാണാം. നിത്യോപയോഗ സാധനവില നിയന്ത്രണത്തിൽ പഴയ ഇടതുപക്ഷ സർക്കാറുകൾ കാട്ടിയ ശുഷ്കാന്തിയും നിഷ്കർഷയും ഇക്കുറി അന്യമായി.  വേനലിൽ വരണ്ട കേരളത്തിന് ശുദ്ധജലമെത്തിക്കുന്നതിൽപോലും ആസൂത്രണമില്ലായ്മ പ്രകടമായി. അതേസമയം, ൈകയേറ്റക്കാരെ കുടിയേറ്റക്കാരാക്കുന്നതിലും അവർക്ക് േപ്രാത്സാഹനം നൽകുന്നതിലും സി.പി.എം കാണിക്കുന്ന താൽപര്യവും അതിനോട് സി.പി.ഐയുടെ ചെറുത്തുനിൽപ്പും മുന്നണിക്കുള്ളിലെ കെട്ടുറപ്പിനെ തകർക്കുകയും ചെയ്തു. ഇനിയിപ്പോൾ അവർക്കൊക്കെയും പട്ടയം കൊടുത്ത് നിയമസാധുത നൽകുമെന്ന വാഗ്ദാനത്തോടെ ‘ഹരിതകേരളം’ എന്ന സംസ്ഥാന സർക്കാർ പദ്ധതിക്കും കേരളത്തിെൻറ പരിസ്ഥിതിക്കും ഭീഷണിയുയർത്തിക്കൊണ്ടാണ് രണ്ടാം വർഷത്തിലേക്ക് സർക്കാർ കടക്കുന്നത്.  അതിനും പുറമേ അവശേഷിക്കുന്ന വനത്തെകൂടി വെള്ളത്തിൽ മുക്കിക്കൊല്ലുന്ന ജല–വൈദ്യുതി പദ്ധതികൾ കൊണ്ടുവരുമെന്ന ഭീഷണിയും ഉയരുന്നു. 

സർക്കാറിെൻറ തുടക്കം ഏറെ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. ആദ്യത്തെ മൂന്നുമാസങ്ങളിൽ കൃത്യമായ ആസൂത്രണങ്ങൾ പ്രകടമായിരുന്നു. സമയബന്ധിതമായി പദ്ധതികളും പ്രവർത്തനങ്ങളും പൂർത്തീകരിക്കുമെന്ന തോന്നൽ ആ ദിവസങ്ങളിൽ സർക്കാർ ഉണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് സ്റ്റാഫിനു  മുന്നിൽ നടത്തിയ പ്രസംഗം അതിമനോഹരമായിരുന്നു. ജീവനക്കാരുടെ പിന്തുണയോടെ ജനകീയപ്രശ്നങ്ങളിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തുമെന്ന വാഗ്ദാനമായി, ആ പ്രസംഗം. ഒരു സംസ്ഥാന ഭരണ സാരഥിയിൽനിന്ന് ലഭിക്കാവുന്ന ഏറ്റവും ഔന്നത്യമുള്ള പ്രസംഗമായി ചരിത്രവും അതിനെ വാഴ്ത്തുമെന്നതിൽ സംശയമില്ല. എന്നാൽ, പിന്നീട് എവിടെയൊക്കെയോ താളം തെറ്റാൻ തുടങ്ങി. ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിൽക്കുകയും അവരിൽ അതൃപ്തി പ്രകടമാകുകയും വിഭാഗീയത വരുകയും ചെയ്യുന്നതാണ് പിന്നീടു കണ്ടത്. അതേസമയം, ഭരണപരിചയമില്ലാത്ത പുതിയ മന്ത്രിമാർ ഇരുട്ടിൽ തപ്പുന്നതും ഉേദ്യാഗസ്ഥർ അവരെ വഴിതെറ്റിക്കുന്നതും ഭരണപരിചയമുള്ള മന്ത്രിമാർ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നതും പ്രകടമായി. ഇതേതുടർന്ന് സി.പി.ഐയിൽ ഉണ്ടായ അസംതൃപ്തി പരസ്യമായ വാഗ്വാദങ്ങളിലേക്കു നീങ്ങി. 

മൂന്നാർ ൈകയേറ്റക്കാര്യത്തിൽ റവന്യൂ മന്ത്രി കാട്ടിയ താൽപര്യം സി.പി.എമ്മിന് ഉണ്ടാക്കിയ അസ്വസ്ഥത സി.പി.ഐയുമായുള്ള ബന്ധം ആകെ വഷളാക്കി. ആ അവസ്ഥയിലാണ് കോട്ടയം ജില്ല പഞ്ചായത്തിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം മാണിയുമായി കൈകോർത്തത്. സി.പി.ഐക്കുള്ള ഒരു മറുപടിയും പണ്ടേ തകർന്നുകിടക്കുന്ന യു.ഡി.എഫിന് ഒരു പ്രഹരവുമായി, ഈ നടപടി. സി.പി.ഐ കൂടുതൽ കളിക്കേണ്ടതില്ലെന്ന വ്യക്തമായ ഒരു താക്കീത് മാണിയോടുള്ള സമീപനത്തിൽ പ്രകടമാണ്. 

വൻ വിജയത്തോടെ അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാറിനു മുന്നിൽ ഇന്ന് പ്രതിപക്ഷം ശിഥിലമാണ്. യു.ഡി.എഫ് എന്നാൽ ഒരു വർഷം മുമ്പുവരെ കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ് എന്നീ മൂന്നംഗസംഘമായിരുന്നു. ഇവർ മൂന്നും ഇന്ന് യു.ഡി.എഫിെൻറ മട്ടുപ്പാവിൽ ഇല്ല. മാണി കൂടാരംതന്നെ വിട്ടുപോയി. നിയമസഭയിൽപോലും ദുർബലമായ പ്രതിപക്ഷത്തിെൻറ ശല്യമില്ലാതെ എന്തും ചെയ്യാനും എങ്ങനെയും ഭരിക്കാനും കഴിയുന്ന  സർക്കാർ ഇതുവരെ ഒരു ഭരണകൂടമായി മാറിയില്ല. തെരഞ്ഞെടുപ്പിൽ ജനം നൽകിയ പിന്തുണയോട് മാന്യമായി പ്രതികരിക്കാനവർക്കായില്ല. ദേശീയതലത്തിൽ ഫാഷിസം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതിനെ നേരിടാൻ കെൽപ്പുള്ളത് ഇടതുപക്ഷത്തിനാണെന്ന തിരിച്ചറിവിൽനിന്നാണ് അവരെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അകമഴിഞ്ഞ് പിന്തുണച്ചത്. ചില മുസ്ലിം ലീഗ് മണ്ഡലങ്ങളിൽപോലും ഈ പ്രതികരണമുണ്ടായി എന്ന് തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആ നിലക്ക് ആ വിഭാഗത്തിനു നൽകേണ്ട പരിഗണന സർക്കാറിൽനിന്ന് കിട്ടിയിട്ടുണ്ടോ? ഇല്ലെന്നാണ് കരുതേണ്ടത്.

രമൺ ശ്രീവാസ്തവയെ ഉപദേശകനായി നിയമിക്കുമ്പോൾപോലും ഈ വിഭാഗത്തെപ്പറ്റി സർക്കാർ ഓർത്തിട്ടുണ്ടാകില്ല. അവസാനമായി ആർ. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വിഭാഗ കമീഷൻ ചെയർമാനായി നിയമനം നൽകിയിരിക്കുന്നു. ഭരണഘടനയിൽപോലും മുന്നാക്ക വിഭാഗം എന്നൊരു വിഭാഗത്തെ പരാമർശിച്ചിട്ടില്ല. പട്ടിക വിഭാഗവും പിന്നാക്ക വിഭാഗവും കഴിഞ്ഞാൽ പിന്നെയെല്ലാം പൊതുവിഭാഗമാണ്. അത്തരമൊരവസ്ഥയിൽ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാന് കാബിനറ്റ് പദവി നൽകിയിട്ടുമില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതുമാണ്. ഒരു കാബിനറ്റ് പദവിയിൽ എല്ലാം പരിഹരിക്കപ്പെടുമെന്നതുകൊണ്ടല്ല, മനോഭാവമെന്തെന്നു വ്യക്തമാവാൻ ഇതുമതിയെന്നതിനാലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

സർക്കാറിെൻറ ആദ്യപടി വഴുതി.  രാഷ്ട്രീയാടിത്തറയുണ്ടാക്കുകയാണ് ആദ്യവർഷം ചെയ്തതെന്നാണ് ഇതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം. മാണിയും പിള്ളയുമാണ് ഈ അടിത്തറയെങ്കിൽ ഇനി പതനങ്ങൾ മാത്രമാകും, കാത്തിരിക്കുക. രണ്ടാം പടിയിൽനിന്ന് പിടിച്ചുകയറുമെന്നും മുഖ്യമന്ത്രിയുടെ ആദ്യ പ്രസംഗം ചരിത്രമാക്കാൻ സർക്കാറിന് അടുത്ത വർഷങ്ങളിൽ കഴിയുമെന്നുമുള്ള പ്രതീക്ഷ ഇനിയും അവശേഷിക്കുന്നുണ്ട്. പ്രതീക്ഷെക്കാത്ത് ഉയരാൻ കഴിയെട്ട എന്നേ പറയാനുള്ളൂ. 

Tags:    
News Summary - destrioyed first anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.