ദുർബലമായ ഇറാൻ അമേരിക്കക്ക് തിരിച്ചടിയാകും

മിസൈൽ ശേഷി തകർത്തും നാവികസേനയെ തളർത്തിയും പ്രാദേശിക സഖ്യകക്ഷികൾ വഴിയുള്ള സ്വാധീനം കുറച്ചും ഇറാനെ ദുർബലപ്പെടുത്തുന്നത് മിഡിൽ ഈസ്റ്റിനെ സുരക്ഷിതമാക്കുമെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെ പിന്തുണക്കുന്നവരുടെ വാദം. ഇറാൻ ദുർബലമായാൽ ആ മേഖല കൂടുതൽ സുസ്ഥിരമാകുമെന്ന അനുമാനമാണ് ഇതിനടിസ്ഥാനം. വാസ്തവത്തിൽ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത്...

മിസൈൽ ശേഷി തകർത്തും നാവികസേനയെ തളർത്തിയും പ്രാദേശിക സഖ്യകക്ഷികൾ വഴിയുള്ള സ്വാധീനം കുറച്ചും ഇറാനെ ദുർബലപ്പെടുത്തുന്നത് മിഡിൽ ഈസ്റ്റിനെ സുരക്ഷിതമാക്കുമെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെ പിന്തുണക്കുന്നവരുടെ വാദം. ഇറാൻ ദുർബലമായാൽ ആ മേഖല കൂടുതൽ സുസ്ഥിരമാകുമെന്ന അനുമാനമാണ് ഇതിനടിസ്ഥാനം. വാസ്തവത്തിൽ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത് നിലവിലുള്ളതിനേക്കാൾ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.

വാഷിങ്ടൺ ഡി.സിയിലെ കോൺഗ്രസ് അംഗങ്ങൾക്ക് നൽകിയ വിവരങ്ങൾ പ്രകാരം, ഇറാൻ അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ സൂചനകളൊന്നുമില്ല. എന്നിട്ടും, ഇറാനെ ദുർബലപ്പെടുത്തുന്നത് ആത്യന്തികമായി അമേരിക്കൻ താൽപര്യങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ സൈനിക നീക്കങ്ങൾ തുടരുകയാണ്. ഈ അനുമാനം തെറ്റാണെന്ന് തെളിഞ്ഞാൽ, അതിന്റെ പ്രത്യാഘാതങ്ങൾ ഈ മേഖലക്ക് മാത്രമല്ല, അമേരിക്കയുടെ തന്ത്രപ്രധാനമായ താൽപര്യങ്ങൾക്കും കനത്ത തിരിച്ചടിയാകും.

ആഭ്യന്തര വിഘടനത്തിന്റെ അപകടം

ആദ്യത്തെ അപകടം ആഭ്യന്തര വിഘടനമാണ്. ഇറാനിലെ ജനസംഖ്യ വംശീയമായി വൈവിധ്യമുള്ളതാണ്. പേർഷ്യക്കാരാണ് ഭൂരിപക്ഷമെങ്കിലും അസേരി, കുർദിഷ്, അറബ്, ബലൂച് തുടങ്ങി നിരവധി വിഭാഗങ്ങൾ അവിടെയുണ്ട്. ഇതിൽ പല വിഭാഗങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങളുടെയോ കലാപങ്ങളുടെയോ ചരിത്രവുമുണ്ട്; വടക്കുപടിഞ്ഞാറൻ മേഖലയിലെ കുർദിഷ് തീവ്രവാദ പ്രവർത്തനങ്ങളും തെക്കുകിഴക്കൻ മേഖലയിലെ ബലൂച് കലാപങ്ങളും ഉദാഹരണം.

ശക്തമായ ഭരണകൂടമാണ് ഈ വംശീയ വിള്ളലുകളെ ഒരു പരിധിവരെ നിയന്ത്രിച്ചുനിർത്തുന്നത്. എന്നാൽ, ഇറാന്റെ ഭരണസംവിധാനം ദുർബലമായാൽ ഈ സംഘർഷങ്ങൾ തീവ്രമാകും. വിദേശ സൈനിക ഇടപെടലുകൾക്കും ഭരണകൂട തകർച്ചക്കും ശേഷം മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കണ്ട വിഘടനത്തിന് സമാനമായിരിക്കും ഇതിന്റെ ഫലം. ഇറാഖ്, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലെ സമീപകാല ചരിത്രം ഇതിന് തെളിവാണ്.

2003ലെ അമേരിക്കൻ അധിനിവേശത്തിന് ശേഷം ഇറാഖിലെ ഭരണസംവിധാനങ്ങൾ തകർന്നത് വർഷങ്ങളോളം നീണ്ടുനിന്ന കലാപങ്ങൾക്കും ഐസിസിന്റെ വളർച്ചക്കും കാരണമായി. 2011ലെ ലിബിയൻ ഭരണകൂടത്തിന്റെ തകർച്ച ആ രാജ്യത്തെ സായുധ സംഘങ്ങൾക്കിടയിൽ സൃഷ്ടിച്ച പോര് 10 വർഷത്തിന് ശേഷവും തുടരുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായി മാറുകയും ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് വളരാൻ അവസരമൊരുക്കുകയും ചെയ്തു.

ഇറാന്റെ തകർച്ച ഇതിനേക്കാൾ അപകടകരമായ സാഹചര്യം സൃഷ്ടിക്കും. ഇറാഖിനേക്കാളും ലിബിയയേക്കാളും വലിയ ജനസംഖ്യയുള്ള ഇറാൻ, സംഘർഷഭരിതമായ നിരവധി മേഖലകളുമായി അതിർത്തി പങ്കിടുന്നു. ഇറാനകത്ത് സായുധ സംഘങ്ങളും വംശീയ സേനകളും രൂപപ്പെടുന്നത് രാജ്യത്തെ ദീർഘകാല അസ്ഥിരതയിലേക്ക് നയിക്കും.

ആഗോള സാമ്പത്തിക ആഘാതം

ഇത്തരമൊരു അസ്ഥിരത ഇറാനിൽ മാത്രം ഒതുങ്ങിനിൽക്കില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഇടനാഴിയായ പേർഷ്യൻ ഗൾഫിന്റെ ഹൃദയഭാഗത്താണ് ഇറാൻ സ്ഥിതി ചെയ്യുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഇറാന്റെ തെക്കൻ തീരത്തുള്ള ഹുർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇറാൻ തീരത്ത് പ്രവർത്തിക്കുന്ന സായുധ സംഘങ്ങളോ നിയന്ത്രണമില്ലാത്ത നാവിക സേനകളോ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ, അത് ആഗോള ഊർജ പ്രതിസന്ധിക്ക് കാരണമാകും. എണ്ണവില വർധിക്കുന്നത് ഗതാഗതച്ചെലവ് മുതൽ പണപ്പെരുപ്പം വരെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ലബനാനിലെ ഹിസ്ബുല്ല, ഇറാഖിലെ വിവിധ സായുധ ഗ്രൂപ്പുകൾ, യമനിലെ ഹൂത്തികൾ എന്നിവരുൾപ്പെടുന്ന പ്രാദേശിക സഖ്യങ്ങളുടെ കേന്ദ്രമാണ് ഇറാൻ. ഇറാൻ ഭരണകൂടം തകർന്നാൽ ഈ ഘടന ശിഥിലമാകും. ചില ഗ്രൂപ്പുകൾ സ്വതന്ത്രമായി പ്രവർത്തിച്ചേക്കാം, മറ്റുള്ളവർ സ്വാധീനത്തിനായി പരസ്പരം പോരടിച്ചേക്കാം. ഇത് മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം കൂടുതൽ പ്രവചനാതീതമാക്കും.

നേതൃത്വത്തിലെ അനിശ്ചിതത്വം

നിലവിലെ ഇറാനിയൻ നേതൃത്വത്തെ ദുർബലപ്പെടുത്തിയാൽ കൂടുതൽ മിതമായ ഒരു രാഷ്ട്രീയ ക്രമം ഉണ്ടാകുമെന്ന് ചില നയരൂപകർത്താക്കൾ കരുതുന്നു. എന്നാൽ, ഭരണമാറ്റം ഒരിക്കലും പ്രവചനാതീതമായ തിരക്കഥ പിന്തുടരാറില്ല. ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയിൽ യാഥാസ്ഥിതിക പുരോഹിത ശൃംഖലകൾ, പരിഷ്കരണവാദികളായ രാഷ്ട്രീയക്കാർ, ഇസ്‍ലാമിക് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പോലുള്ള സുരക്ഷാ സംവിധാനങ്ങളിലെ ശക്തമായ ഘടകങ്ങൾ എന്നിങ്ങനെ പരസ്പരം മത്സരിക്കുന്ന ഒന്നിലധികം വിഭാഗങ്ങളുണ്ട്. ഇറാന്റെ നേതൃത്വ കൈമാറ്റം എന്നത് ഒരു പിൻഗാമിയെ നിശ്ചയിക്കുന്നതിനേക്കാൾ ഉപരിയായി, പുരോഹിത വിഭാഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട പദവികളിലുള്ളവരും സുരക്ഷാ സംവിധാനങ്ങളും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയെക്കുറിച്ചുള്ളതാണ്. യുദ്ധസാഹചര്യത്തിൽ നിലവിലുള്ള നേതൃത്വം ദുർബലപ്പെടുകയോ നീക്കംചെയ്യപ്പെടുകയോ ചെയ്താൽ, ഈ സന്തുലിതാവസ്ഥ പെട്ടെന്ന് തകരാം. നിലവിൽതന്നെ വിപുലമായ സൈനിക-സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ.ആർ.ജി.സി, അധികാരം പൂർണമായി കൈയൊതുക്കിയേക്കാം. ഇത് ഇറാനെ കൂടുതൽ സൈനികവത്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ ക്രമത്തിലേക്ക് കൊണ്ടെത്തിക്കും. അത്തരമൊരു സാഹചര്യത്തിൽ, അമേരിക്കയുമായുള്ള ഒത്തുതീർപ്പ് അസാധ്യമാണെന്ന് കരുതുന്ന തീവ്രപക്ഷക്കാർക്ക് കൂടുതൽ സ്വാധീനം ലഭിച്ചേക്കാം.

അഭയാർഥി പ്രശ്നവും രൂക്ഷമാവും

തുടർച്ചയായ സൈനിക ആക്രമണങ്ങൾ ഇറാനിയൻ ജനതക്കിടയിൽ അമേരിക്കൻ അനുകൂല വികാരം ഉണ്ടാക്കുമെന്നും വിശ്വസിക്കാനാവില്ല. ബാഹ്യ ഇടപെടലുകൾ പലപ്പോഴും ദേശീയ വികാരത്തെ ദുർബലപ്പെടുത്തുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, 2003ലെ ഇറാഖ് അധിനിവേശം അമേരിക്കൻ അനുകൂല നിലപാടുകളല്ല ഉണ്ടാക്കിയത്; മറിച്ച്, കടുത്ത വിദ്വേഷവും കലാപവുമാണ് സൃഷ്ടിച്ചത്. സമാനമായി, ലബനാനിലെ ആവർത്തിച്ചുള്ള ഇസ്രായേൽ സൈനിക നീക്കങ്ങൾ ഹിസ്ബുല്ലയുടെ പിന്തുണ വർധിപ്പിക്കാനാണ് സഹായിച്ചത്. മിഡിൽ ഈസ്റ്റിന് പുറമെ, ഇറാനിലെ അസ്ഥിരത വൻതോതിലുള്ള അഭയാർഥി പ്രവാഹത്തിനും കാരണമായേക്കാം. നിലവിൽതന്നെ അയൽരാജ്യങ്ങളിൽനിന്നുള്ള, പ്രത്യേകിച്ച് അഫ്ഗാനിസ്താനിൽനിന്നുള്ള ദശലക്ഷക്കണക്കിന് അഭയാർഥികൾക്ക് ഇറാൻ അഭയം നൽകുന്നുണ്ട്. ഇറാനകത്ത് ഒരു ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ, ഒമ്പത് കോടിയിലധികം വരുന്ന ഇറാന്റെ ജനസംഖ്യയിൽ ഒരു ചെറിയ വിഭാഗംപോലും അഭയം തേടി പുറത്തുപോയാൽ അത് സമീപകാലത്തെ മിഡിൽ ഈസ്റ്റ് പ്രതിസന്ധികളിൽ കണ്ടതിനേക്കാൾ വലിയ കുടിയേറ്റ പ്രവാഹത്തിന് കാരണമാകും. ഈ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും തുർക്കിയയിലേക്കും യൂറോപ്പിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ഇത് നിലവിൽതന്നെ കുടിയേറ്റ പ്രതിസന്ധി നേരിടുന്ന സർക്കാറുകൾക്ക് മേൽ കൂടുതൽ സമ്മർദം ചെലുത്തും. ഇത് അമേരിക്കൻ തീരങ്ങളിൽനിന്ന് അകലെയാണെന്ന് തോന്നാമെങ്കിലും, യൂറോപ്പിലെ അമേരിക്കൻ സഖ്യകക്ഷികൾക്കുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടായ്മയെയും ബാധിക്കും.

ചുരുക്കത്തിൽ, ഇടുങ്ങിയ സൈനിക കാഴ്ചപ്പാടിൽ ഇറാനെ ദുർബലപ്പെടുത്തുന്നത് അമേരിക്കക്ക് ആകർഷകമായി തോന്നാമെങ്കിലും, ഒരു വലിയ പ്രാദേശിക ശക്തിയെ അസ്ഥിരപ്പെടുത്തുന്നത് ഒരിക്കലും സുരക്ഷിതമായ ഫലങ്ങളുണ്ടാക്കില്ല.

2003ന് ശേഷം ഇറാഖിലെ ഭരണകൂടത്തിന്റെ തകർച്ച ആ മേഖലയിലെ ഭീഷണികളെ ഇല്ലാതാക്കിയില്ല, പകരം പുതിയവ സൃഷ്ടിക്കുകയാണ് ചെയ്തത്. 2011ലെ ലിബിയയുടെ വിഭജനം ശാശ്വതമായ ഒരു സുരക്ഷാ ശൂന്യത സൃഷ്ടിച്ചു. സിറിയയിലെ ആഭ്യന്തര യുദ്ധം ആ മേഖലയുടെ രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ച ബഹുതല സംഘർഷമായി മാറി. ഇറാനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ആ മേഖലയെയും ലോകത്തെയും കൂടുതൽ അപകടത്തിലാക്കുമോ എന്നതാണ് വാഷിങ്ടൺ ആലോചിക്കേണ്ട ചോദ്യം.

Tags:    
News Summary - A weak Iran would backfire on the United States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.