ഏതൊരു നാടിെൻറയും സ്വാതന്ത്ര്യസമര ചരിത്രത്തിൽ രക്തസാക്ഷികളുടെ സ്ഥാനം അദ്വിതീയമാണ്. അവരുടെ ജീവിതവും തിളക്കമാർന്ന പോരാട്ടങ്ങളും രക്തസാക്ഷിത്വവും നാടിനും ജനതക്കും എക്കാലവും ആവേശവും അഭിമാനവും പകരുന്ന അനുഭവസാക്ഷ്യങ്ങളാണ്. മാതൃഭൂമിയുടെ മോചനത്തിനായി ബ്രിട്ടീഷ് സാമ്രാജ്യത്തോട് പോരാടി ധീര രക്തസാക്ഷിത്വം വരിച്ച കേരള ഭഗത്സിങ് എന്ന വക്കം അബ്ദുൽ ഖാദറിെൻറ ഒാർമദിനമാണ് സെപ്റ്റംബർ 10. രാജ്യം മറന്ന ആ ധീര രക്തസാക്ഷിയുടെ ജന്മശതാബ്ദി വർഷംകൂടിയാണ് 2017.
സ്വാതന്ത്ര്യാനന്തരം ദേശീയ പ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ അർപ്പിച്ച വ്യക്തികളെ പലതരത്തിലും രാജ്യം ആദരിക്കുകയും രക്തസാക്ഷികൾക്ക് ഉചിതമായ സ്മാരകങ്ങൾ നിർമിക്കുകയും ജീവിച്ചിരിക്കുന്നവർക്ക് പെൻഷനും ബഹുമതിപത്രങ്ങളും മറ്റും നൽകി അവരുടെ സേവനങ്ങളെ അംഗീകരിക്കുകയും ചെയ്തപ്പോൾ ചരിത്രത്തിെൻറ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖ വ്യക്തിയായിരുന്നു വക്കം അബ്ദുൽ ഖാദർ.
1917 മേയ് 25ന് ആയിരുന്നു അബ്ദുൽ ഖാദറിെൻറ ജനനം. പിതാവ് വാവാകുഞ്ഞ്. മാതാവ് ഉമ്മസൽമ. കടത്തുകാരനായിരുന്ന വാവാകുഞ്ഞിെൻറ നാലാമത്തെ പുത്രനായിരുന്നു ഖാദർ. വക്കം റൈട്ടർവിള എൽ.പി സ്കൂൾ നെടുങ്ങണ്ട ശ്രീനാരായണ വിലാസം ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മികച്ച ഗായകൻ എന്നനിലയിൽ സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ അബ്ദുൽ ഖാദറിന് കഴിഞ്ഞു.
അക്കാലത്ത് സ്റ്റേറ്റ് കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ തിരുവിതാംകൂറിൽ പ്രക്ഷോഭം നടക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിലും നെയ്യാറ്റിൻകരയിലും അവർ രണ്ട് മഹാസമ്മേളനങ്ങൾ സംഘടിപ്പിച്ചു. പട്ടം താണുപിള്ള, ടി.എം. വർഗീസ്, സി. കേശവൻ, എൻ. കുഞ്ഞിരാമൻ, ടി.കെ. നാരായണപിള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിനെത്തുമെന്ന് വാർത്ത പ്രചരിച്ചിരുന്നു. സമ്മേളനം തടയാനും അലേങ്കാലപ്പെടുത്താനും സി.പിയുടെ ആൾക്കാർ മറുവശത്തും തയാറെടുപ്പുകൾ നടത്തിവന്നു. നെടുങ്ങണ്ടയിലെ (ആറ്റിങ്ങൽ) യോഗത്തിൽ പെങ്കടുക്കാനെത്തിയ പട്ടം താണുപിള്ളയെ കൈയേറ്റം ചെയ്യാനും ഉടുമുണ്ടഴിക്കാനും ശിങ്കാരവേലുവിെൻറ നേതൃത്വത്തിലുള്ള ഗുണ്ടസംഘം ശ്രമിക്കുകയും യോഗം അലേങ്കാലപ്പെടുത്തുകയും ചെയ്തു. ഇൗ സംഭവം നാട്ടിൽ വലിയ പ്രതിഷേധത്തിനിടയാക്കി. പല സ്ഥലങ്ങളിലും ഹർത്താലും പ്രകടനങ്ങളും നടന്നു. നെടുങ്ങണ്ട സ്കൂളിലെ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രകടനം നടത്തി. അബ്ദുൽ ഖാദറായിരുന്നു അവർക്ക് നേതൃത്വം നൽകിയത്. അയാൾ വിളിച്ചുകൊടുത്ത മുദ്രാവാക്യം സഹപാഠികൾ ആവേശത്തോടെ ഏറ്റുവിളിച്ചു. ആ നാടിെൻറ ചരിത്രത്തിലെ ആദ്യ വിദ്യാർഥി പ്രക്ഷോഭമായിരുന്നു ഖാദറിെൻറ നേതൃത്വത്തിൽ അരങ്ങേറിയത്.
സമീപ സ്ഥലങ്ങളിൽ എവിടെ കോൺഗ്രസിെൻറ യോഗമുണ്ടായാലും ഖാദർ അവിടെ എത്തുമായിരുന്നു. പിന്നാലെ ഖാദറിെന നിരീക്ഷിക്കാൻ രഹസ്യപ്പൊലീസും. സ്ഥിരമായി വാവാകുഞ്ഞിെൻറ കടയിൽ പൊലീസുകാർ രഹസ്യാന്വേഷണത്തിന് എത്തുന്നത് വീട്ടുകാരിൽ വലിയ ഉത്കണ്ഠയും ഭീതിയും ഉളവാക്കി. പഠിത്തം നിലച്ച് തൊഴിൽരഹിതനായി നടക്കുന്ന ഖാദറിെൻറ ഭാവിയെപ്പറ്റിയുള്ള ചിന്ത കുടുംബാംഗങ്ങളിലും അസ്വസ്ഥത സൃഷ്ടിച്ചു. ഖാദർ 1938ൽ 22ാം വയസ്സിൽ മേലഷ്യയിലേക്ക് കപ്പൽ കയറി. അതോടെ, ഖാദറിെൻറ മാതാപിതാക്കൾ സമാശ്വാസത്തിെൻറ നെടുവീർപ്പുതിർത്തു. ജപ്പാെൻറ രൂക്ഷമായ ആക്രമണത്തിൽ മലയയിലെ ജനജീവിതം ദുരിതപൂർണമായി മാറിയപ്പോൾ അബ്ദുൽ ഖാദർ ജോലി രാജിവെച്ച് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിെൻറ വളൻറിയറായി ചേർന്നു.
1942ൽ ബാേങ്കാക്കിൽ ചേർന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിെൻറ നേതൃത്വത്തിൽ ഭാരതത്തിെൻറ സ്വാതന്ത്ര്യത്തിനായി പടപൊരുതാൻ ഇന്ത്യൻ നാഷനൽ ആർമി എന്നപേരിൽ ഒരു സേനാവിഭാഗം രൂപവത്കരിക്കാൻ തീരുമാനിച്ചു. അതിെൻറ ആവശ്യത്തിലേക്കായി സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിൽ പരിശീലനകേന്ദ്രം പെനാങ്ങിൽ ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രവർത്തനം രണ്ടുതരത്തിലായിരുന്നു. ഒന്ന് സിവിലിയന്മാർക്ക് പരിശീലനം നൽകുകയും മറ്റൊന്ന് ആത്മഹത്യ സ്ക്വാഡുകളെ തയാറാക്കുകയുമായിരുന്നു. ആത്മഹത്യ സ്ക്വാഡിലെ ആദ്യ പരിശീലന ബാച്ചിൽ വക്കം ഖാദർ ഉൾപ്പെടെ 33 അംഗങ്ങളാണുണ്ടായിരുന്നത്. അതിൽ 13 പേരും മലയാളികളായിരുന്നുവെന്നത് എക്കാലവും കേരളീയർക്ക് അഭിമാനിക്കാവുന്ന വസ്തുതയായിരുന്നു.
പെനാങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം പൂർത്തിയാക്കിയ അബ്ദുൽ ഖാദർ ഉൾപ്പെടെ 20 ആത്മഹത്യ സ്ക്വാഡ് അംഗങ്ങളെയും ഇന്ത്യയിലേക്കയക്കാൻ തീരുമാനമായി. അഞ്ചുപേർ വീതമുള്ള നാല് സംഘങ്ങളായി തിരിച്ച് രണ്ട് സംഘങ്ങളെ കടൽമാർഗവും മറ്റു രണ്ട് സംഘങ്ങളെ കരമാർഗവുമാണ് അയച്ചത്. അബ്ദുൽ ഖാദർ അടങ്ങുന്ന സംഘത്തെ അന്തർവാഹിനിയിൽ 1942 സെപ്റ്റംബർ 18ന് പെനാങ്ങിൽനിന്ന് യാത്രയാക്കി. അനന്തൻ നായർ, കെ.എം. ജോർജ്, സി.വി. ഇൗപ്പൻ, മുഹമ്മദ് ഗനി എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ.
യാത്രയുടെ ഒമ്പതാം ദിവസം അവർ കേരള തീരത്തിനടുത്തെത്തി. കോഴിക്കോട് താനൂരിന് പടിഞ്ഞാറുവശം കരയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള കടലിൽ അന്തർവാഹിനി നങ്കൂരമിട്ടു. തുടർന്ന് ഡിഞ്ചി എന്ന കാറ്റുനിറച്ച ട്യൂബിൽ വലകെട്ടി അതിൽ കയറി തുഴഞ്ഞ് പൊയ്ക്കൊള്ളാൻ സംഘത്തിന് നിർദേശം കൊടുത്തശേഷം മുങ്ങിക്കപ്പൽ അതിെൻറ സഞ്ചാരദിശയിൽ മുന്നേറി. രണ്ട് ഡിഞ്ചികളിലായി കയറിയ അഞ്ചുപേരും രാത്രിയിലെ കൂരിരുട്ടിൽ ഭീമാകാരമായ തിരമാലകളെ കീറിമുറിച്ച് കര ലക്ഷ്യമാക്കി തുഴഞ്ഞു. പുലർച്ചയോടെ തീരത്തണഞ്ഞ അബ്ദുൽ ഖാദറും സംഘവും കോസ്റ്റൽ പട്രോളിങ് സർവിസ് സംഘത്തിെൻറ നിരീക്ഷകരുടെ ശ്രദ്ധയിൽപെടുകയും ഒടുവിൽ പിടിയിലാവുകയും ചെയ്തു. ഒാരോരുത്തരെയും പ്രത്യേക മുറികളിലാക്കി വിശദമായി ചോദ്യംചെയ്തു. സംഘത്തിലുണ്ടായിരുന്ന അനന്തൻ നായർ ഒഴികെ മറ്റാരും കൊടുംപീഡനങ്ങൾക്ക് മുന്നിലും രഹസ്യങ്ങൾ തുറന്നുപറയാതെ പ്രതിജ്ഞയോടു കൂറുപുലർത്തി നിലകൊണ്ടു. എന്നാൽ, അനന്തൻ നായർ മാത്രം തനിക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ എഴുതി അവർക്ക് സമർപ്പിച്ചു.
ചോദ്യംചെയ്യലിനെ തുടർന്ന് അഞ്ചുപേരെയും താനൂരിൽനിന്ന് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ മദ്രാസ് സെൻറ് ജോർജ് കോട്ടയിലെ കേന്ദ്ര ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെ അവർ അഞ്ചുപേരെയും ഇരുട്ടറയിൽ അടച്ചു. സെൻട്രൽ ജയിലിലെ പ്രധാന ഹാളിൽ ഒരുക്കിയ രഹസ്യ കോടതിയിൽ മാർച്ച് എട്ടാം തീയതി വിചാരണ ആരംഭിച്ചു. വിചാരണ നടപടികൾ അതിവേഗം പൂർത്തിയാക്കിയ കോടതി വക്കം ഖാദർ, അനന്തൻ നായർ, ബർധാൻ, ബോണി ഫെയ്സ്, ഫൗജാസിങ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. 1943 സെപ്റ്റംബർ പത്തിന് പുലർച്ചെ ഖാദറിെൻറയും സഹപ്രവർത്തകരുടെയും വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടു. അനിതരസാധാരണമായ ധൈര്യത്തോടും ആത്മസംതൃപ്തിയോടും കൂടി 26 വയസ്സുമാത്രമുണ്ടായിരുന്ന ആ ധീരദേശാഭിമാനി വന്ദേമാതരം പാടിയശേഷം ‘‘ഭാരത്മാതാ കീ ജയ്, ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയെട്ട’’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് കൊലക്കയർ സ്വയം കഴുത്തിലണിഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമാനതകളില്ലാത്ത ത്യാഗത്തിെൻറയും ധീരതയുടെയും അപൂർവ മാതൃകയായ ആ ധീരരക്തസാക്ഷി താൻ തൂക്കിലേറ്റപ്പെടുന്നതിെൻറ തലേരാത്രിയിൽ പിതാവിനെഴുതിയ കത്തിലെ വരികൾ ഉപസംഹരിച്ചത് ഇപ്രകാരമായിരുന്നു. ‘‘ഞാൻ എത്രത്തോളം ധൈര്യത്തോടും സേന്താഷത്തോടും സമാധാനത്തോടും കൂടി രാജ്യത്തിനുവേണ്ടി മരിെച്ചന്ന് നിങ്ങൾ ഒരവസരത്തിൽ ചില ദൃക്സാക്ഷികളിൽനിന്ന് അറിയാൻ ഇടയാകുേമ്പാൾ തീർച്ചയായും സന്തോഷിക്കാതിരിക്കുകയില്ല. തീർച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും.’’ ഇൗവരികളിലെ ഒാരോ വാക്കും ദേശസ്നേഹികളായ ഭാരതീയരെ പ്രചോദിപ്പിക്കാൻ പര്യാപ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.