മഡ്രിഡ്: സ്പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ തവണ എതിരാളികളുടെ വലകുലുക്കിയ ഏകതാരം എന്ന ബഹുമതി
ബാഴ്സലോണയുടെ അ൪ജൻറീനിയൻ താരകം ലയണൽ മെസ്സിക്ക് സ്വന്തം. സെവിയക്കെതിരെ നടന്ന ലാ ലിഗ പോരാട്ടത്തിൽ ഹാട്രിക് നേട്ടത്തിനൊപ്പമാണ് മെസ്സി റെക്കോഡ് ഗോൾ സ്കോറ൪ പദവി ആഘോഷിച്ചത്. അത്ലറ്റിക് ബിൽബാവോയുടെ ടെൽമോ സറയുടെ 251 ലാ ലിഗ ഗോളുകൾ എന്ന റെക്കോഡ് 253 ഗോളുകൾ എന്നാണ് മെസ്സി തിരുത്തിയെഴുതിയത്.
സൂപ്പ൪താരത്തിൻെറ റെക്കോഡ് തക൪ക്കൽ ‘പരിപാടി’യുടെ ബലത്തിൽ 5-1 നാണ് ബാഴ്സലോണ സെവിയയെ തക൪ത്തത്. 1940കളിലും 50 കളിലും നീണ്ടുനിന്ന 15 സീസണുകളിൽ 227 മത്സരങ്ങളിലാണ് ബിൽബാവോക്കായി ടെൽമോ സറ 251 ഗോളുകൾ നേടിയത്. മെസ്സിയാകട്ടെ പത്തു സീസണുകൾ പോലും പൂ൪ത്തിയാക്കുന്നതിന് മുമ്പ് കരിയറിലെ 289ാം ലീഗ് മത്സരത്തിലാണ് മെസ്സിയുടെ ചരിത്രനേട്ടം.
250 ലാ ലിഗ ഗോളുകളുമായി മത്സരം ആരംഭിച്ച മെസ്സി, 21ാം മിനിറ്റിൽ അസ്സലൊരു ഫ്രികിക്കിലൂടെയാണ് സറയുടെ റെക്കോഡിന് സമമത്തെിയത്. ഈ ഗോളിൽ കുറിച്ച 1-0 ത്തിൻെറ ലീഡിനൊപ്പം ബാഴ്സ ആദ്യ പകുതി അവസാനിപ്പിച്ചപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ജോ൪ദി ആൽബയുടെ സെൽഫ് ഗോളിൽ (47) സെവിയ സമനില പിടിച്ചത് അവ൪ക്ക് തിരിച്ചടിയായി. എന്നാൽ, രണ്ടു മിനിറ്റുകൾക്കകം, ബ്രസീലിയൻ താരം നെയ്മ൪ ബാഴ്സയെ തിരിച്ചുകൊണ്ടുവന്നു. സാവിയുടെ ഫ്രികിക്കിൽനിന്ന് നെയ്മറുടെ ഹെഡ൪ മറുപടി(2-1). 65ാം മിനിറ്റിൽ, കളി തങ്ങളുടെ കൈയിൽ സുരക്ഷിതമാക്കി, ഇവാൻ രകിടിക് സെവിയയുടെ വലയിൽ ബാഴ്സയുടെ മൂന്നാം ഗോളും എത്തിച്ചു. ലൂയിസ് സുവാറസിൻെറ തക൪പ്പനൊരു പാസാണ് രകിടിക് ഹെഡറിലൂടെ ഗോളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.