കരുനാഗപ്പള്ളി: കേരള ഫീഡ്സിൻെറ കരുനാഗപ്പള്ളിയിലെ കാലിത്തീറ്റ ഫാക്ടറിയിലേക്ക് അസംസ്കൃത സാധനങ്ങൾ കൊണ്ടുവന്ന നാഷനൽ പെ൪മിറ്റ് ലോറിയിൽനിന്ന് ‘ഗുണ്ട്’ ഇനത്തിൽപെട്ട 4600 സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടി. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി ശിവഗിരി പുളിയംകുടി സീതാറാംമണ്ടയിൽ രാജി എന്ന പാണ്ഡിരാജാണ് (37) അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ജങ്ഷന് സമീപം കാലിത്തീറ്റ ഫാക്ടറിക്ക് മുന്നിൽനിന്നാണ് ലോറി പിടിച്ചെടുത്തത്. വലിയ കാ൪ട്ടൂൺപെട്ടികളിൽ 45 ബോക്സുകളിലായി നിറച്ച 4600 ഗുണ്ടുകളാണ് കണ്ടെടുത്തത്. ഇത് അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.