ആനക്കൊമ്പ് കേസ്: വനംവകുപ്പിനെതിരെ ഹരജി

പാലക്കാട്: നടൻ മോഹൻലാലിൻെറ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നാല് ആനക്കൊമ്പുകൾ കസ്റ്റഡിയിലെടുത്ത കേസ് വനംവകുപ്പ് അട്ടിമറിക്കുന്നതായാരോപിച്ച് ഹൈ കോടതിയിൽ പൊതുതാൽപര്യ ഹരജി. പാലക്കാട്ടെ  ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻറ്  ഐസക് വ൪ഗീസാണ്   ഹരജിക്കാരൻ.  ആനക്കൊമ്പുകൾ കസ്്റ്റഡിയിലെടുത്ത്  ഹാജരാക്കാത്തത് ചോദ്യം ചെയ്താണ്  കോടതിയെ സമീപിക്കുന്നത്. 2011 ഡിസംബറിൽ ആദായ നികുതി പരിശോധനക്കിടെയാണ്  തേവരയിലെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്.   ഇവ സൂക്ഷിക്കാൻ  ലൈസൻസ്   ഇല്ലാത്തതിനാൽ  വനംവകുപ്പ്  കേസും  രജിസ്റ്റ൪ ചെയ്തു. എന്നാൽ,  കൊമ്പുകൾ വനംവകുപ്പിൻെറ  സ്ട്രോങ് റൂമിലേക്ക് മാറ്റാതെ മോഹൻലാലിൻെറ   വീട്ടിൽ തന്നെ സൂക്ഷിച്ചു.  കൊമ്പുകൾ കസ്റ്റഡിയിലെടുക്കാത്തത് ചോദ്യം  ചെയ്ത്  ഐസക് വ൪ഗീസ്  കേസ് നൽകിയെങ്കിലും മോഹൻലാലിൻെറ വീട്ടിൽ തങ്ങളുടെ കസ്്റ്റഡിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നതായി വനംവകുപ്പ് കോടതിയെ ധരിപ്പിച്ചതോടെ കേസ്  തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.