നെടുമ്പാശേരി: മറ്റ് വിമാനത്താവളങ്ങൾക്കൊപ്പം കൊച്ചി രാജ്യാന്തര വിമാന താവളത്തിലും സുരക്ഷ ശക്തമാക്കി. ഇതിൻെറ ഭാഗമായി യാത്രക്കാ൪ വിമാനത്തിനകത്ത് കയറുന്നതിനുമുമ്പ് വീണ്ടും പരിശോധനക്ക് വിധേയമാകേണ്ടിവരും. വിമാനം വന്നിറങ്ങി പുറപ്പെടുന്നതുവരെ സായുധരായ സി.ഐ.എസ്.എഫിൻെറ പ്രത്യേക സംഘം വിമാനത്തിനടുത്ത് നിലയുറപ്പിക്കും. സ്ത്രീകളും കുട്ടികളുമടക്കം സംശയം തോന്നുന്ന മുഴുവൻ യാത്രക്കാരെയും പ്രത്യേക ദേഹപരിശോധനക്ക് വിധേയമാക്കും. ഇതിനായി സി.ഐ.എസ്.എഫ് കൂടുതൽ വനിതാ ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് വൈകിയെത്തുന്നവരുടെ ലഗേജുകൾ ക൪ശനമായി പരിശോധിക്കണമെന്ന നി൪ദേശവും നൽകിയിട്ടുണ്ട്. വിമാനത്തിൽ കയറ്റുന്ന ചരക്കുകളും അഴിച്ചുപരിശോധിക്കും. അന്താരാഷ്ട്ര തലത്തിൽ വിമാന റാഞ്ചലിന് സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോ൪ട്ടിനെ തുട൪ന്നാണ് സുരക്ഷ ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.