ഷുക്കൂര്‍ വധം: പി. ജയരാജനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും

കണ്ണൂ൪: എം.എസ്.എഫ് നേതാവ് തളിപ്പറമ്പ് അരിയിൽ അബ്ദുൽ ഷുക്കൂ൪ കൊല്ലപ്പെട്ട കേസിൽ സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജനെ ബുധനാഴ്ച വീണ്ടും പൊലീസ് ചോദ്യംചെയ്യും. ഇത് മൂന്നാംതവണയാണ് കേസിൽ ജയരാജൻ അന്വേഷണസംഘത്തിൻെറ ചോദ്യംചെയ്യലിന് വിധേയനാകുന്നത്. രാവിലെ 11ന് ടൗൺ സി.ഐ ഓഫിസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ജയരാജന് പൊലീസ് നോട്ടീസ് നൽകിയത്.
ജില്ലാ പൊലീസ് മേധാവി രാഹുൽ ആ൪. നായ൪, ഡിവൈ.എസ്.പി പി. സുകുമാരൻ, വളപട്ടണം സി.ഐ യു. പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് ജയരാജൻ പറഞ്ഞു. 50ഓളം ചോദ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥ൪ തയാറാക്കിയിട്ടുണ്ട്. നേരത്തേ, ജൂൺ 12, ജൂലൈ ഒമ്പത് തീയതികളിലാണ് ജയരാജനെ ചോദ്യംചെയ്തത്.  
കഴിഞ്ഞദിവസം ടി.വി. രാജേഷ് എം.എൽ.എയെ ചോദ്യംചെയ്തപ്പോൾ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ വീണ്ടും ചോദ്യംചെയ്യുന്നത്. ഇരുവരുടെയും മൊഴികളിലെ ചില വൈരുധ്യങ്ങൾ പൊലീസിൻെറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.