കൊച്ചി: സി.പി.എമ്മിൽനിന്ന് വിട്ടുപോയ ടി.പി. ചന്ദ്രശേഖരനടക്കം ആറോളം പേ൪ക്ക് വധഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ഇടത് സ൪ക്കാ൪ പൂഴ്ത്തിയെന്ന് ഇൻറലിജൻസ് കണ്ടത്തെി. ഇൻറലിജൻസ് വിഭാഗം മേധാവിയായിരുന്ന സിബി മാത്യൂസ് രണ്ടുവ൪ഷം മുമ്പ് നൽകിയ റിപ്പോ൪ട്ടാണ് ആഭ്യന്തര വകുപ്പ് അവഗണിച്ചത്. കഴിഞ്ഞ ദിവസം ഇൻറലിജൻസ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ സിബി മാത്യൂസിൻെറ റിപ്പോ൪ട്ട് കണ്ടെടുത്തത്.
കണ്ണൂ൪, കോഴിക്കോട് ജില്ലകളിൽനിന്ന് ലഭിച്ച റിപ്പോ൪ട്ട് ഇൻറലിജൻസ് മേധാവിയുടെ അടിക്കുറിപ്പോടെയാണ് ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനും അയച്ചത്. നടപടി എടുക്കാൻ പൊലീസ് തലപ്പത്തുള്ളവ രും തയാറായില്ല. ഒന്നിലേറെ തവണ ഇൻറലിജൻസ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോ൪ട്ട് നൽകിയെന്നും കണ്ടത്തെിയിട്ടുണ്ട്.
പാ൪ട്ടി വിട്ടവ൪ സി.പി.എമ്മുകാരെ വ്യാപകമായി ആക്രമിക്കുയാണെന്നും ഇവരിൽനിന്ന് നേതാക്കൾക്ക് ഭീഷണിയുണ്ടെന്നുമുള്ള റിപ്പോ൪ട്ടുകളാണ് ഇക്കാലയളവിൽ പുറത്തുവന്നതെന്ന് ഇൻറലിജൻസ് വകുപ്പുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു. കണ്ണൂ൪, കോഴിക്കോട് ജില്ലകളിൽ സി.പി.എം വിട്ട ഏതാനും പേരെ വധിക്കാൻ നീക്കമുണ്ടെന്നും ഇവ൪ക്ക് സംരക്ഷണം നൽകണമെന്നും ഇൻറലിജൻസ് വിഭാഗം ബന്ധപ്പെട്ട റേഞ്ച് ഐ.ജിക്കും എ.ഡി.ജി.പിക്കും എസ്.പിമാ൪ക്കും നി൪ദേശം നൽകിയിരുന്നു. ഇതും അവഗണിക്കപ്പെട്ടു.
2008 മുതൽ 2011 വരെ ആഭ്യന്തര വകുപ്പിലെ മന്ത്രിയടക്കമുള്ളവ൪ക്കാണ് സിബി മാത്യൂസ് റിപ്പോ൪ട്ട് സമ൪പ്പിച്ചത്. പൊലീസിൻെറ ക്രമസമാധാന ചുമതല വഹിക്കുന്നവരെ നേരിട്ടും അറിയിച്ചിരുന്നു. സുപ്രധാന കാര്യങ്ങൾ ചൂണ്ടിക്കാട്ടി നൽകുന്ന റിപ്പോ൪ട്ട് അധികൃത൪ മന$പൂ൪വം അവഗണിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്നും ഇൻറലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.