വായ്പയില്ല; മഹാരാഷ്ട്രയില്‍ 32 ലക്ഷം കര്‍ഷകര്‍ പ്രതിസന്ധിയില്‍

മുംബൈ: കൃഷിയിറക്കാന്‍ സഹകരണബാങ്കുകള്‍ വായ്പ നിഷേധിച്ചതോടെ മഹാരാഷ്ട്രയിലെ 32 ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍. വായ്പ തിരിച്ചടക്കാത്തവര്‍ക്കാണ് വായ്പ നിഷേധിക്കുന്നത്. വായ്പാ ഘടനയില്‍ മാറ്റംവരുത്തി പണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിക്കാന്‍ കഴിയില്ളെന്നാണ് സഹകരണബാങ്കുകള്‍ പറയുന്നത്.

വായ്പ തിരിച്ചടക്കേണ്ട കാലാവധി മൂന്നില്‍നിന്ന് അഞ്ചുവര്‍ഷമായി ഉയര്‍ത്താനും ആദ്യവര്‍ഷം പലിശ ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, റിസര്‍വ് ബാങ്ക് നിര്‍ദേശിക്കാതെ വായ്പാഘടനയില്‍ മാറ്റംവരുത്താനാകില്ളെന്ന് ബാങ്കുകള്‍ പറയുന്നു. 2010-2011 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെ 32 ലക്ഷം കര്‍ഷകര്‍ക്ക് വായ്പയായി നല്‍കിയ 12,000 കോടി രൂപ തിരിച്ചുകിട്ടിയിട്ടില്ളെന്നാണ് ബാങ്കുകള്‍ പറയുന്നത്. സര്‍ക്കാറിന്‍െറ കാര്‍ഷിക വായ്പാ പദ്ധതി 42,000 കോടിയില്‍നിന്ന് 54,000 കോടി രൂപയായി വര്‍ധിപ്പിച്ചെങ്കിലും ബാങ്കുകളുടെ നിലപാട് കര്‍ഷകര്‍ക്ക് പ്രതികൂലമാകുകയാണ്. ബാങ്കുകള്‍ കൈമലര്‍ത്തിയാല്‍ കര്‍ഷകര്‍ക്ക് കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് 1.3 കോടി കര്‍ഷകരുണ്ടെന്നാണ് സര്‍ക്കാറിന്‍െറ കണക്ക്്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.