കേരളത്തിലെ തെരുവുനായ പ്രശ്നം പ്രത്യേകം പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ് പ്രത്യേകം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു.
കേരളത്തില്‍ രണ്ടര ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് സിരിജഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുള്ളത്.

ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കഴിഞ്ഞവര്‍ഷം തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസ് പ്രത്യേകം പരിഗണിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ അഡ്വ. വി.കെ. ബിജു ആവശ്യപ്പെട്ടു. അതേസമയം, സിരിജഗന്‍ കമ്മിറ്റിക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് അറിയിച്ചു. കേസ് സെപ്റ്റംബര്‍ 20ന് പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.