കശ്മീരില്‍ ഏറ്റുമുട്ടലില്‍ ലശ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശനിയാഴ്ച പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബ ഭീകരന്‍ കൊല്ലപ്പെട്ടു. തലക്ക് പത്ത് ലക്ഷം രൂപ വിലയുണ്ടായിരുന്ന പ്രമുഖ ലശ്കര്‍ നേതാവ് ഇര്‍ഷാദ് ഗനിയാണ് കൊല്ലപ്പെട്ടത്.
പുല്‍വാമയിലെ കാക്കപ്പോറ സ്വദേശിയായ ഗനി 2013 ജൂണില്‍ ഹൈദര്‍പോറയില്‍ എട്ട് സൈനികരെ വധിച്ചതുള്‍പ്പെടെ സൈന്യത്തിനും പൊലീസിനും നേരെയുള്ള നിരവധി ആക്രമണങ്ങളില്‍ പ്രതിയായിരുന്നെന്ന് ഒൗദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാക്കപ്പോറ മേഖലയിലെ ബീഗം ബാഗ് ഗ്രാമത്തിലത്തെിയ പൊലീസുമായി ഭീകരര്‍  ഏറ്റുമുട്ടുകയായിരുന്നു.
ഒളിഞ്ഞിരുന്ന ഭീകരരാണ് പൊലീസ് സംഘത്തിനുനേരെ വെടിവെപ്പ് ആരംഭിച്ചത്. തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ ഇര്‍ഷാദ് കൊല്ലപ്പെടുകയായിരുന്നു.  2011 മുതല്‍ ഭീകരസംഘടനയില്‍ അംഗമായിരുന്നു ഇര്‍ഷാദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.