ഇന്ദ്രാണിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്

കൊല്‍ക്കത്ത: ശീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്. എന്‍െറ മക്കളാണ് ശീനയും മിഖായേലും. അവരുടെ പിതാവാണ് ഞാന്‍. ശീനയെ ഇന്ദ്രാണി കൊലപ്പെടുത്തിയതാണെന്നും സിദ്ധാര്‍ഥ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ദ്രാണിയെ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍, മൂന്നു വര്‍ഷം ഒരുമിച്ചു താമസിച്ചു. 1989ലാണ് ഇന്ദ്രാണിയുമായി അവസാനമായി സംസാരിച്ചത്. ഇന്ദ്രാണിയുമായുള്ള വിവാഹം വലിയ അബദ്ധമായിരുന്നു. 1989ലാണ് ഇന്ദ്രാണിയുമായി അവസാനമായി സംസാരിച്ചത്. ഇന്ദ്രാണിയുടെയും തന്‍േറയും കുടുംബ പശ്ചാത്തലം വ്യത്യസ്ഥമാണ്. ഉന്നത ജീവിത നിലവാരം പുലര്‍ത്താന്‍ ഇന്ദ്രാണി ആഗ്രഹിച്ചിരുന്നു. അവര്‍ക്ക് സാമ്പത്തിക താത്പര്യമാണ് ഉണ്ടായിരുന്നതെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി.

കേസില്‍ മുംബൈ പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കും. ശീനയുടെ പിതാവെന്ന് തെളിയിക്കാനായി ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.