ശീന ബോറ കൊലപാതകം: ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

മുംബൈ: റായ്ഗഡിലെ വനത്തിനുള്ളില്‍ നിന്നും ശീന ബോറയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെ ത്തിയെന്ന് പൊലീസ്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ്  ലഭിച്ചത്. കൂടുതല്‍ തെളിവുകള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വനത്തിനുള്ളില്‍ നിന്നും കണ്ടത്തെിയ അവശിഷ്ടങ്ങള്‍ ശീനയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചാല്‍ അത് കേസന്വേഷണത്തില്‍ വഴിത്തിരിവാകും.

2012 ഏപ്രില്‍ 24ന് സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനാകാതെ കുറച്ചുദിവസത്തിന് ശേഷം മറവ് ചെയ്യുകയായിരുന്നു.


ഇന്ദ്രാണിയുടെ ഡ്രൈവറില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്നയാണ് മയക്കുമരുന്ന് നല്‍കിയ ശീനയെ കൊലപ്പെടുത്തിയതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.  ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശീന. വ്യാഴാഴ്ച പോലീസ് ശീനയുടെ സഹോദരന്‍ മിഖായേലിനെയും മുന്‍ കാമുകന്‍ രാഹുല്‍ മുഖര്‍ജിയെയും ചോദ്യംചെയ്തിരുന്നു. അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.