അബൂദബി: രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് യു.എ.ഇയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേല്‍പ്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.55ന് (ഇന്ത്യന്‍ സമയം 4.25) അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. യു.എ.ഇ സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
വിമാനത്താവളത്തില്‍ മോദി അബൂദബി കിരീടാവകാശിയുമായി പ്രാരംഭ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുമുള്ള പ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നറിയുന്നു. പ്രവാസിവോട്ട്, വിമാന ടിക്കറ്റ് നിരക്ക് കൊള്ള, പ്രവാസി പുനരധിവാസ പദ്ധതി തുടങ്ങി വര്‍ഷങ്ങളായി തങ്ങള്‍ ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ മോദി ചില അനുകൂല പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് 26 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍.
1981ല്‍ ഇന്ദിരഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയിലത്തെുന്നത്. മോദിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനം കൂടിയാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യന്‍ ജയശങ്കര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. 3.50ഓടെ താമസസ്ഥലമായ എമിറേറ്റ്സ് പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലത്തെി വിശ്രമിച്ച മോദി പിന്നീട് യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിച്ചു.
I deeply appreciate kind gesture of His Highness Sheikh Mohammed bin Zayed Al Nahyan, who received me at the airport pic.twitter.com/TjGBVHM3ld
— Narendra Modi (@narendramodi) August 16, 2015 Hello UAE. I am very optimistic about this visit. I am confident the outcomes of the visit will boost India-UAE ties pic.twitter.com/50b4atyIZP
— Narendra Modi (@narendramodi) August 16, 2015 مرحبا بالإمارات العربية المتحدة، أنا متفائل جدا حول هذه الزيارة، أنا واثق بأن هذه الزيارة تعززالعلاقات بين الهند والإمارات.
— Narendra Modi (@narendramodi) August 16, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.